പോക്‌സോ കേസാകട്ടെ, ലഹരി മാഫിയ ആകട്ടെ.. ഏതെടുത്താലും ഡിവൈഎഫ്‌ഐ ബന്ധം; കേസില്ലാതാക്കാൻ നേതൃത്വത്തിന്റെ സഹായവും; വിമർശനവുമായി ഡോ. കെ.എസ് രാധാകൃഷ്ണൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പോക്‌സോ കേസാകട്ടെ, ലഹരി മാഫിയ ആകട്ടെ.. ഏതെടുത്താലും ഡിവൈഎഫ്‌ഐ ബന്ധം; കേസില്ലാതാക്കാൻ നേതൃത്വത്തിന്റെ സഹായവും; വിമർശനവുമായി ഡോ. കെ.എസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 10:41 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതികളുടെയും മയക്കുമരുന്ന് മാഫിയ സംഘത്തിന്റെയും അഭയസ്ഥാനമായി ഡിവൈഎഫ്‌ഐ മാറുന്നുവെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ. ഏറ്റവും ഒടുവിലായി പുറത്തുവന്ന ചില വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പിഎസ്‌സി മുൻ ചെയർമാനും അക്കാദമിക് വിദഗ്ധനുമായ രാധാകൃഷ്ണന്റെ പ്രതികരണം.

പോക്‌സോ പ്രതികളുടെയും ലഹരി മാഫികളുടെയും അഭയമായി ഡിവൈഎഫ്‌ഐ മാറുന്നുവെന്നത് സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനാൽ നേതാക്കൾ ഉൾപ്പെടെയുള്ള സംഘടനാ പ്രവർത്തകരുടെ ലഹരി മാഫിയ / പോക്‌സോ കേസ് ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാരും സിപിഎം നേതൃത്വവും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ പങ്കുണ്ടെന്ന് തെളിയുന്ന പല കുറ്റവാളികളെയും സംരക്ഷിക്കാൻ സംഘടനയിലെ നേതാക്കൾ തന്നെ രംഗത്ത് വരുന്നുവെന്നത് നിർഭാഗ്യകരമാണ്. സമൂഹത്തിൽ ഭയം ജനിപ്പിക്കുന്ന ഇത്തരം നടപടികൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും കൊള്ളരുതായ്മകൾക്ക് ഇരയാകുന്നത് സ്‌കൂൾ കുട്ടികളാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. കെ.എസ് രാധാകൃഷ്ണന്റെ പരാമർശം. പോസ്റ്റിനൊപ്പം പത്രത്തിൽ വന്ന വാർത്തകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആദ്യ വാർത്ത അഴിയൂരിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനി മയക്കുമരുന്ന് മാഫിയയുടെ വലയിലായതാണ്. പരാതിപ്പെട്ടിട്ടും ലഹരി വിതരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും ഇതിന് കാരണം കുറ്റവാളികൾക്ക് ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ബന്ധമാണെന്നും വിദ്യാർത്ഥിനിയുടെ അമ്മ ആരോപിക്കുന്നു. മലയൻകീഴിൽ 16-കാരിയെ പീഡിപ്പിച്ച കേസാണ് രണ്ടാമത്തെ വാർത്ത. ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് അടക്കം അറസ്റ്റിലാണ്. മേഖലയിലെ ലഹരി വിരുദ്ധ പ്രവർത്തകനാണ് അറസ്റ്റിലായ ജിനേഷ്. എന്നാൽ ഈ വിപ്ലവകാരി ലഹരി മാഫിയയുടെ ഏജന്റാണെന്നും സൂചനയുണ്ടെന്ന് വാർത്തയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും നാളുകളായി പത്രവാർത്തകളിൽ വരുന്ന സംഭവങ്ങൾ ഒരു സംഘടനയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുകയാണ്. ഒരു വലിയ യുവജന പ്രസ്ഥാനത്തിൽ നിന്നുണ്ടാകുന്ന ഇത്തരം പുഴുക്കുത്തുകൾക്ക് സംഘടനാ തലത്തിലും സർക്കാർ തലത്തിലും സ്വാധീനമുണ്ടാകുന്നുവെന്നതാണ് ആശങ്കയ്‌ക്ക് ഇടയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പോക്സോ കേസ് /ലഹരി മാഫിയയും
ഡി വൈ എഫ് ഐ നേതൃത്വവും
പോക്സോ കേസ് പ്രതികളുടെയും മയക്കുമരുന്നു മാഫിയ സംഘത്തിന്റെയും അഭയസ്ഥാനമായി ഡി വൈ എഫ് ഐ മാറുന്നു എന്നത് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. അതുകൊണ്ട് ഈ സംഘടനയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും ലഹരി മാഫിയ / പോക്സോ കേസ് ബന്ധത്തെ കുറിച്ചു് വിശദമായ അന്വേഷണം നടത്താൻ സർക്കാരും സംഘടനാ നേതൃത്വവും തയ്യാറാകണം. ഇതിൽ ഉൾപ്പെടുന്ന കുറ്റവാളികളെ സംരക്ഷിക്കാൻ ചില നേതാക്കൾ ശ്രമിക്കുന്നു എന്നതും നിഷേധിക്കാനാകില്ല. ഈയവസ്ഥ സമൂഹത്തിൽ ഭയം ജനിപ്പിക്കുന്നു. ഇത് കണ്ടില്ല എന്ന് നടിക്കാൻ ഇനിയും സർക്കാർ ശ്രമിക്കരുത്. നമ്മുടെ സ്‌കൂൾ കുട്ടികളെയാണ് ഈ സംഘങ്ങൾ ഇപ്പോൾ ലക്ഷ്യമാക്കുന്നത്.
ഇന്നത്തെ പത്രത്തിലെ രണ്ടു വാർത്തകൾ:
1. അഴിയൂരിൽ എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് മയക്കു മരുന്ന് നൽകുകയും അവളെ മയക്കുമരുന്നു വിതരണസഹായിയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതിപ്പെട്ടു. പോലീസ് ലഹരി വിതരണത്തെ കുറിച്ച് അന്വേഷിച്ചില്ല. അതിനു കാരണം ലഹരി മാഫിയയ്‌ക്ക് ഡി വൈ എഫ് ഐ നേതാക്കളുമായുള്ള ബന്ധമാണ് എന്നും ആ കുട്ടിയുടെ അമ്മ ആരോപിക്കുന്നു.
2. മലയൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്. ഡി വൈ എഫ് ഐ നേതാവ് ജിനേഷ് അടക്കമുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജിനേഷ് അവിടത്തെ ലഹരി വിരുദ്ധ പ്രവർത്തകനുമാണ്. എന്നാൽ ഈ വിപ്ലവകാരി ലഹരി മാഫിയയുടെ ഏജന്റാണ് എന്നും ആരോപണമുണ്ട്.
ഈ രണ്ടു സംഭവങ്ങൾ മാത്രം അടിസ്ഥാനമാക്കി ഒരു സംഘടനയ്‌ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയാണോ എന്ന ചോദ്യം പ്രസക്തം. പക്ഷെ, കഴിഞ്ഞ കുറെ നാളുകളായി വരുന്ന പത്രവാർത്തകളിൽ ഈ സംഘടനയിൽപ്പെട്ടവരുടെ ലഹരി മാഫിയ – പോക്സോ കേസ് ബന്ധം തെളിഞ്ഞു വരുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. ഒരു വലിയ യുവജന പ്രസ്ഥാനത്തിൽ ഇത്തരം ചില പുഴുക്കുത്തുകൾ വരുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. എന്നാൽ, ഈ പുഴുക്കുത്തുകൾക്കു സംഘടനാ തലത്തിലും സർക്കാർ തലത്തിലും സ്വാധീനമുണ്ടാകുന്നു എന്നതാണ് ആശങ്കക്ക് കാരണം. അവരെ സംരക്ഷിക്കാൻ നേതാക്കളിൽ ചിലർ ശ്രമിക്കുന്നു എന്നതും നിഷേധിക്കാനാകില്ല. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

 

Tags: dyfiradhakrishnan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies