തിരുവന്തപുരം: കെഎസ്ആർടിസി ബസിൽ വെടിയുണ്ട കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. യാത്രക്കാരിക്ക് കിട്ടിയ വെടിയുണ്ട പോലീസ് കോടതിയ്‌ക്ക് കൈമാറി. പാപ്പനംകോട് ഡിപ്പോയിലെ ലോ ഫ്‌ളോർ ബസിന്റെ സീറ്റിനടിയിൽ നിന്നാണ് യാത്രക്കാരിക്ക് വെടിയുണ്ട ലഭിച്ചത്.
ബസ് അഞ്ചുതെങ്ങിൻമൂട്ടിലെട്ടിയപ്പോഴാണ് വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്. കാലിൽ തടഞ്ഞ ഇരുമ്പ് കഷ്ണം പരിശോധിച്ചപ്പോഴാണ് അതേ ബസിൽ ഉണ്ടായിരുന്ന പോലീസുകാരൻ വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. കണ്ടക്ടർ വിവരം അറിയിച്ചതിനെത്തുടർന്ന് കാട്ടാക്കട പോലീസെത്തി വെടിയുണ്ട കൈപ്പറ്റി. ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയിൽ കേന്ദ്രസേനകൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന 7.62 എംഎം വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞു.
ഇന്ത്യൻ നിർമ്മിത പഴയ മോഡൽ വെടിയുണ്ടയാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷം ആരുടെയെങ്കിലും കൈയ്യിൽ നിന്ന് കളഞ്ഞ് പോയതാണോ അതോ ഉപേക്ഷിച്ച് പോയതാണോയെന്ന് കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.
Comments