ഇസ്ലാമാബാദ്; പാകിസ്താനിൽ ബലാത്സംഗക്കേസിലെ പ്രതിയെ വെറുതെ വിട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുനർ ജില്ലയിലെ ദൗലത്ത് ഖാനെ (25)യാണ് പാക് കോടതി ജയിൽ മോചിതനാക്കിയത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രതി കോടതിയെ അറിച്ചതോടെയാണ് ദൗലത്ത് ഖാന് മോചനം ലഭിച്ചത്. ഇയാളെ ജീവപര്യന്തം തടവിനായിരുന്നു കോടതി ശിക്ഷിച്ചിരുന്നത്.
ഇടനിലക്കാരുടെ സഹായത്തോടെ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിച്ച ശേഷമാണ് പ്രതി കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ കുടുംബം ഒത്തു തീർപ്പിന് തയ്യാറായതോടെ പെഷവാർ ഹൈക്കോടതി പ്രതിയെ ജയിൽ മോചിതനാക്കുകയായിരുന്നു.
ഈ വർഷമാദ്യമാണ് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിലാവുന്നത്. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെ ഡിഎൻഎ പരിശോധനയിലൂടെ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
ദൗലത്ത് ഖാനെ ജയിൽ മോചിതനാക്കിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രവർത്തകരാണ് പ്രതിഷോധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments