കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. പ്രായമായ മാതാവിന് ജയിലിൽ വന്നു കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കിർമാണി മനോജ് അപേക്ഷ നൽകിയിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ കണ്ണൂരിലേയ്‌ക്കാണ് മാറ്റുന്നത്.
മനോജിന്റെ അപേക്ഷ പരിഗണിച്ച് ജയിൽ ഡയറക്ടർ ഇയാളെ ജയിൽ മാറ്റാനുള്ള ഉത്തരവിറക്കി. ആര്‍എംപി നേതാവ് ടി പി. ചന്ദ്രശേഖരനെ വധിച്ചതിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകനാണ് മനോജ്.
ടിപി വധക്കേസിനു പുറമെ ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറിപ്പിന്റെ കൊലപാതകത്തിലെയും പ്രധാന പ്രതിയാണ് കിർമാണി മനോജ്. ടി.പി.കേസിൽ കൊടി സുനി, റഫീഖ്, കിർമാണി മനോജ്, ട്രൗസർ മനോജൻ, അണ്ണൻ സിജിത് തുടങ്ങിയ 10 പേരാണ് ജീവപര്യന്തം ശിക്ഷ നേരിടുന്നത്.
Comments