മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ തുടർച്ചയായി ഏഴ് ദിവസം ദർശനം നടത്തിയിട്ടുണ്ടോ? ആഗ്രഹ സാഫല്യത്തിന് ഇതിനും മികച്ച വഴിയില്ലെന്ന് അനുഭവസ്ഥർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ തുടർച്ചയായി ഏഴ് ദിവസം ദർശനം നടത്തിയിട്ടുണ്ടോ? ആഗ്രഹ സാഫല്യത്തിന് ഇതിനും മികച്ച വഴിയില്ലെന്ന് അനുഭവസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 03:16 pm IST
FacebookTwitterWhatsAppTelegram

ആഗ്രഹ സാഫല്യത്തിന് ഏവരും വിളിക്കുന്ന ദേവിയാണ് മലയാലപ്പുഴ ഭഗവതി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗാമപഞ്ചായത്തിലാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അഞ്ച് മലകളുടെ ഭഗവതിയാണ് മലയാലപ്പുഴയിൽ ഇരിക്കുന്നതെന്നാണ് വിശ്വാസം.

പരാശക്തിയായ ഭദ്രകാളിയാണ് മലയാലപ്പുഴ അമ്മ. ദാരികവധത്തിന് ശേഷമുള്ള രൗദ്ര ഭാവത്തിലുള്ള കാളിയാണ് മുഖ്യപ്രതിഷ്ഠ. ദുർഗ, മഹാലക്ഷ്മി, ഭുവനേശ്വരി സങ്കൽപ്പങ്ങളെയും ക്ഷേത്രത്തിൽ ആരാധിച്ചുവരുന്നു. ദേവീ ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്.

തുടർച്ചയായി വിളിച്ചാൽ, വിളി കേൾക്കുന്ന ശക്തിയാണ് മലയാലപ്പുഴ ഭഗവതിയെന്ന് അനുഭവസ്ഥർ പറയുന്നു. തുടർച്ചയായി ഏഴ് ആഴ്ചകളിൽ ദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് ഭക്തർ പറയുന്നത്.

ഉത്തര തിരുവിതാംകൂറിലെ രണ്ട് നമ്പൂതിരിമാർ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭജനമിരുന്നു. അവരുടെ കൈവശം ഒരു ഭഗവതീവിഗ്രഹം ഉണ്ടായിരുന്നു. ദീർഘ കാലത്തെ ഭജനയ്‌ക്ക് ശേഷം അവരുടെ കൈവശമുള്ള ദേവീരൂപത്തിൽ മൂകാംബികദേവിയുടെ സാന്നിധ്യം ഉണ്ടാകുമെന്നൊരു അരുളപ്പാട് ലഭിച്ചു. ശേഷം അലർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്രചെയ്യാൻ കഴിയാതെ വന്നപ്പോൾ പരാശക്തി അവർക്ക് സ്വപ്‌നത്തിൽ ദർശനം നൽകി. അവരുടെ കൈവശമുള്ള വിഗ്രഹം മലയാലപ്പുഴയിൽ പ്രതിഷ്ഠിക്കാൻ ഉപദേശിക്കുകയും തുടർന്ന് അവർ മലയാലപ്പുഴയിലെത്തി പ്രതിഷ്ഠ നടത്തുകയുമായിരുന്നു. പ്രതിഷ്ഠ നടത്തിയ സമയം രാത്രിയായതിനാൽ ഭഗവതി രൗദ്രഭാവമായ കാളി രൂപത്തിൽ മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠ നടന്നതെന്നാണ് ഐതീഹ്യം.

പ്രധാന വിഗ്രഹം നിർമ്മിച്ചിട്ടുള്ളത് കടുശർക്കര യോഗത്തിലാണ്. പരദേവതമാരായി പാർവ്വതിയുടെ മടിയിലിരുന്നു മുലപ്പാൽ കുടിക്കുന്ന രൂപത്തിലുള്ള ഗണപതി, സ്വയംഭൂവായ ശിവൻ, യക്ഷി, രക്ഷസ്സ്, മൂർത്തി എന്നീ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രമതിലിന് കിഴക്ക് ആൽമരച്ചുവട്ടിൽ ‘മലമാട് സ്വാമിത്തറ’ എന്ന പേരിൽ മലദൈവ സങ്കൽപ്പവുമുണ്ട്. വർഷം മുഴുവൻ പൂത്തിനിൽക്കുന്ന കണിക്കൊന്ന കൗതുകകരമായ കാഴ്ചയാണ്.

മകരമാസത്തിലെ ‘മകരപൊങ്കാല’ എന്ന പൊങ്കാല ഉത്സവമാണ് പ്രധാനം. ചൊവ്വ, വെള്ളി, പൗർണമി ദിനങ്ങളാണ് ക്ഷേത്രത്തിൽ പ്രധാനം. കുഭത്തിലെ തിരുവാതിരയ്‌ക്ക് കൊടിയേറി 11 ദിവസത്തെ ഉത്സവമാണ്. പത്താം ദിവസം പള്ളിവേട്ടയും പതിനൊന്നാം ദിവസം ആറാട്ടുമാണ്. ഉത്സവത്തോടനുബന്ധിച്ച് ചമയവിളക്ക്, പൂരാഘോഷം തുടങ്ങിയ അനുഷ്ഠാന ചടങ്ങുകളുമുണ്ട്. വെറ്റില, അടയ്‌ക്ക, പുകയില സമർപ്പണവും രക്തപുഷ്പാഞ്ജലി, തൂണിയരിപ്പായസം, കോഴിയെ നടയ്‌ക്ക് വയ്‌ക്കൽ, ചുവന്നപട്ട്, മഞ്ഞളഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ വഴിപാടുകൾ.

Tags: pathamthitta
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies