ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പ്രസ്താവന വിദേശ ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. “ഇംഗ്ലണ്ടിന്റെ ബാങ്ക് തകർത്തയാൾ, സാമ്പത്തിക യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട ഒരാൾ ഇപ്പോൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത് . പല രാജ്യങ്ങൾക്കെതിരെയും വാതുവെപ്പ് നടത്തുന്ന ജോർജ് സോറോസ് ഇപ്പോൾ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളിലുള്ള തന്റെ ദുരുദ്ദേശ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ സ്മൃതി ഇറാനി പറഞ്ഞു.
വിദേശ മണ്ണിൽ ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് . . ഇന്ത്യയുടെ ജനാധിപത്യത്തിൽ കൈകടത്താനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിൽ .ജോർജ് സോറോസ് ഇന്ത്യയിൽ തന്റെ പദ്ധതികൾ വിജയിപ്പിക്കുന്നതിന് തന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ ഒരു ഗവൺമെന്റ് വരണമെന്ന് ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലുള്ള നേതാക്കളെ ലക്ഷ്യം വയ്‌ക്കാൻ അദ്ദേഹം ഒരു ബില്യൺ ഡോളറിലധികം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്, ”സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ആക്രമിക്കുമെന്ന് ഒരു വിദേശശക്തി പ്രഖ്യാപിക്കുകയാണ് . ഇതിന് ഓരോ ഇന്ത്യക്കാരനും മറുപടി പറയണം.
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്ന , ആഗോള നേതാക്കളിൽ നിന്ന് നന്ദി സ്വീകരിക്കുന്ന ഇന്ത്യയെ പൈശാചികമാക്കാൻ ശ്രമിക്കുന്ന വ്യവസായിയുടെ സാമ്രാജ്യത്വ ഉദ്ദേശ്യങ്ങളാണ് ഇപ്പോൾ കാണാനാകുന്നത് .ഇന്ന്, ഒരു പൗരനെന്ന നിലയിൽ, തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി നമ്മുടെ ജനാധിപത്യ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഈ വ്യക്തിയുടെ ഉദ്ദേശ്യത്തെ അപലപിക്കാൻ ഞാൻ എല്ലാ വ്യക്തികളോടും സംഘടനകളോടും സമൂഹത്തോടും ആഹ്വാനം ചെയ്യുന്നു,
ഇന്ത്യ ഇതിനകം തന്നെ സാമ്രാജ്യത്വ പദ്ധതികളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അത് വീണ്ടും ആവർത്തിക്കുമെന്നും സോറോസ് അറിഞ്ഞിരിക്കേണ്ടതുണ്ട് . ഇന്ത്യയിൽ ജനാധിപത്യം വിജയിക്കും. ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ശക്തി ഉപയോഗിച്ച് തന്നെ നേരിടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
അദാനി പ്രതിസന്ധി ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്നായിരുന്നു ശതകോടീശ്വരൻ ജോർജ്ജ് സോറോസ് പറഞ്ഞത്. പിന്നാലെ നരേന്ദ്രമോദിയേ കുറ്റപ്പെടുത്താനും സോറോസ് ശ്രമിച്ചു . മുൻപ് സിഎഎ വിഷയത്തിലും , കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്യലിലും പ്രധാനമന്ത്രിയെ ലക്ഷ്യമാക്കി സോറോസ് പ്രസ്താവനകൾ ഇറക്കിയിരുന്നു . ഇതിനെതിരെ അന്ന് തന്നെ ശക്തമായ രീതിയിൽ പ്രതിഷേധവും ഉയർന്നിരുന്നു .
92 കാരനായ ജോർജ്ജ് സോറോസ് ലോകത്തിലെ ഏറ്റവും ധനികരായ ജൂതനാണ്.രണ്ടാം ലോകമഹായുദ്ധസമയത്ത് ഹംഗറി രാജ്യം വിട്ടുപോകാൻ നിർബന്ധിതനായി . 1947-ൽ ലണ്ടനിലെത്തി. ഇവിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ധനതത്ത്വശാസ്ത്രം പഠിച്ചു.
ഫോർബ്‌സ് റിപ്പോർട്ട് പ്രകാരം 1992 സെപ്റ്റംബർ 16 ന് ബ്രിട്ടീഷ് കറൻസി പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ജോർജ്ജ് സോറോസാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൗണ്ടിനെ തകർത്ത മനുഷ്യൻ എന്ന് വിളിക്കുന്നത് .
















Comments