ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ ചികിത്സ നൽകിയില്ലെന്നാണ് പരാതി. വണ്ണപ്പുറം സ്വദേശി 12 വയസുകാരൻ നിജിൻ രാജേഷിനാണ് ദുരനുഭവമുണ്ടായത്.
സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റാണ് നിജിൻ ആശുപത്രിയിലെത്തുന്നത്. ഡ്യൂട്ടി ഡോക്ടർ എക്‌സ്‌റേ എടുക്കാൻ ആവശ്യപ്പെട്ടു. എടുത്തുവന്നതിന് പിന്നാലെ മറ്റൊരു ഡോക്ടറായിരുന്നു പരിശോധന നടത്തിയത്. തോളെല്ലിന് പൊട്ടലുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സിക്കുന്നതിനായി ഡോക്ടർ 5,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് മാതാപിതാക്കളുടെ പരാതി. പണമില്ലെന്ന് അറിയിച്ചപ്പോൾ ഇറക്കിവിട്ടെന്നും ഇവർ ആരോപിക്കുന്നു.
മണിക്കൂറുകൾ കാത്തിരുന്നിട്ടും ഫലമില്ലെന്ന് കണ്ടതോടെ മാതാപിതാക്കൾ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ ചികിത്സ നിഷേധിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നാണ് ആശുപത്രി നഅധികൃതർ നൽകുന്ന വിശദീകരണം.
















Comments