ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിലവിൽ രോഗികളുടെ എണ്ണം ഉയരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് ഐഎംഎ വ്യക്തമാക്കി.
കൊറോണ വ്യാപനമുള്ളപ്പോൾ നേരത്തെ നാം സ്വീകരിച്ചിരുന്ന മുൻകരുതലുകളും പെരുമാറ്റ രീതികളും ഇപ്പോൾ അവലംബിക്കുന്നില്ല എന്നുള്ളതാണ് കേസുകൾ വർധിച്ചതിന്റെ ഒരു കാരണമായി ഐഎംഎ വിലയിരുത്തുന്നത്. മാസ്‌കുകൾ ഉപയോഗിക്കുന്ന ശീലം പാടെ ഒഴിവാക്കിയത് ഇതിനൊരുദാഹരണമാണ്. കൂടാതെ കൊറോണ പരിശോധനയുടെ നിരക്കും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഒപ്പം പുതിയ കൊവിഡ് വകഭേദത്തിന്റെ ആവിർഭാവവും വ്യാപനവുമാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്നും ഐഎംഎ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറായിരത്തിനടുത്ത് കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. 5,880 പ്രതിദിന കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ സജീവ കേസുകൾ 35,000-ത്തിന് മുകളിലാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവുമായി. ഈ സാഹചര്യത്തിൽ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















Comments