രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോഗിച്ച് സിനിമയിലഭിനയിക്കാനിറങ്ങുക ശരിയായ രീതിയല്ല, സർക്കാർ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല, ശക്തമായ നടപടി സ്വീകരിക്കണം: ജി. സുരേഷ് കുമാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോഗിച്ച് സിനിമയിലഭിനയിക്കാനിറങ്ങുക ശരിയായ രീതിയല്ല, സർക്കാർ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല, ശക്തമായ നടപടി സ്വീകരിക്കണം: ജി. സുരേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 05:43 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: സിനിമാ മേഖലയിലെ കൂടുതൽ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ. ഷെയ്ൻ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവർക്കുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നും സുരേഷ് പറഞ്ഞു. രാസലഹരി ഉപയോഗിക്കുന്നവരുടെ പേര് സർക്കാരിന് കൈമാറിയിട്ടുണ്ട്. അഭിനയത്തിന് കൂടുതൽ വേതനം വാങ്ങുന്നവരെ മാറ്റി നിർത്തും. ഇവർക്ക് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നും ജി. സുരേഷ് കുമാർ വ്യക്തമാക്കി.

‘ലഹരി ഉപയോഗിക്കുന്നവരും പ്രശ്നക്കാരുമായ നിരവധി പേർ സിനിമാ മേഖലയിലുണ്ട്. അവരെയെല്ലാം മാറ്റിനിർത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. അങ്ങനെയുള്ളവരെ മലയാളസിനിമയിലേക്ക് വേണ്ട. രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോഗിച്ച് സിനിമയിലഭിനയിക്കാനിറങ്ങുക എന്നുപറയുന്നത് ഒരു ശരിയായ രീതിയല്ല.

അഭിനയം കഴിഞ്ഞിട്ട് അവർ എവിടെ വേണമെങ്കിലും പോയി എന്തുവേണമെങ്കിലും ചെയ്തോട്ടെ. അതവരുടെ ഇഷ്ടം. അല്ലാതെ സെറ്റിൽ വന്ന് ഇതൊക്കെ ഉപയോഗിക്കുക എന്നൊക്കെ പറഞ്ഞാൽ നമ്മൾ അത് അനുവദിച്ച് കൊടുക്കില്ല. ഒരു നിർമാതാവിനെ എങ്ങനെ കുഴപ്പിക്കാം എന്ന ആലോചനയിലാണ് പല താരങ്ങളും. അതാരെന്ന് ഞാൻ പറയില്ല. സമയമാവുമ്പോൾ അവരുടെ പേര് പറയും. പുതുതലമുറയിൽ മര്യാദക്കാരായിട്ടുള്ള ഒത്തിരി താരങ്ങളുണ്ട്. പക്ഷേ ചിലർ വളരെ പ്രശ്നമാണ്. വിളിച്ചാൽ സമയത്ത് ഡബ്ബിങ്ങിന് വരില്ല. ആളുകൾ കാത്തിരിക്കുക, രാത്രിയാവുമ്പോൾ കയറിവരും. ഈ രണ്ടുപേർ മാത്രമല്ല ഇവിടെയുള്ള പ്രശ്നക്കാർ.

സർക്കാർ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. ശക്തമായ നടപടി സ്വീകരിക്കണം. എല്ലാവരും കൂടി ഇടപെട്ടാലേ ഈ ഇൻഡസ്ട്രി നന്നാവൂ. സർക്കാർ ഇത്തരം ആളുകളുടെ സ്വാധീനത്തിൽ വീഴുന്നുണ്ടെന്ന് തോന്നുന്നില്ല. അറിഞ്ഞാൽ എന്തായാലും നടപടിയെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പോലീസായാലും ഈ മേഖലയിൽ കയറി ഒരു പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതിയിട്ടായിരിക്കും ഇടപെടാതിരിക്കുന്നത്. മലയാളസിനിമയിൽ താങ്ങാൻപറ്റാത്ത പ്രതിഫലമാണ് എല്ലാവരും വാങ്ങുന്നത്. പ്രതിഫലം കുറയ്‌ക്കണമെന്ന് അവരോട് അപേക്ഷിക്കും. ഇല്ലെങ്കിൽ എല്ലാം പൂട്ടിക്കെട്ടി അവിടെ നിൽക്കും. കുറച്ചുനാൾ ഇൻഡസ്ട്രി അങ്ങനെ നിൽക്കട്ടെ.’ സുരേഷ് കുമാർ പ്രതികരിച്ചു.

Tags: Malayalam Movie Industrysuresh kumarSreenath Bhasi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies