കോട്ടയം: പ്രണയത്തിലായിരുന്ന കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയ വിദ്യാർത്ഥിനിയ്‌ക്ക് കനത്ത തിരിച്ചടിയായി. സഹായം നൽകാമെന്ന് പറഞ്ഞ ഹാക്കർ നഗ്ന ചിത്രങ്ങളും കാൽ ലക്ഷവും തട്ടിയെടുത്തു. സംഭവത്തിൽ പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബ്(22)നെ പോലീസ് അറസ്റ്റ് ചെയ്തു.
സമൂഹമാദ്ധ്യമങ്ങളിലൂടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഹാക്കറുടെ ഭീഷണി. സംഭവം ഒതുക്കി തീർക്കാനായി വിദ്യാർത്ഥിനി പണം നൽകി. എന്നാൽ ഭീഷണി ആവർത്തിച്ചതോടു കൂടിയാണ് പോലീസിൽ പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ ഏറ്റുമാനൂർ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാക്കറെ പിടികൂടുകയായിരുന്നു.
വിദ്യാർത്ഥിനി തന്റെ കാമുകനുമായി പ്രണയത്തിലായിരുന്നപ്പോൾ ചിത്രങ്ങൾ അയച്ച് നൽകിയിരുന്നു. ഇത് അറിയാമായിരുന്ന കാമുകന്റെ സുഹൃത്ത് വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണിൽ നിന്ന് നഗ്ന ചിത്രങ്ങൾ ഹാക്ക് ചെയ്ത് തരാമെന്ന് പറഞ്ഞു. പിന്നീട് വീണ്ടും ചിത്രങ്ങൾ കണ്ടെത്തിയെന്നും താരതമ്യം ചെയ്ത് നോക്കാനായി പുതിയ നഗ്ന ചിത്രങ്ങൾ അയച്ച് നൽകാൻ പറഞ്ഞു. വിദ്യാർത്ഥിനി ഇതിന് വിസമ്മതിക്കുകയും തന്റെ കൂട്ടുകാരിയെ വിവരം അറിയിക്കുകയും ചെയ്തു.
പിന്നീട് കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പുതിയ ഹാക്കറുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ അറിയിച്ചതോടെ ചിത്രങ്ങൾ തിരിച്ചെടുത്ത് നൽകാമെന്ന് പുതിയ ഹാക്കർ ഉറപ്പ് പറഞ്ഞു. തുടർന്ന് ചിത്രങ്ങൾ വീണ്ടെടുത്തുവെന്നും താരതമ്യം ചെയ്യാനായി വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ അയക്കാനും ഹാക്കർ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർത്ഥിനി സ്വന്തം നഗ്ന ചിത്രങ്ങളെടുത്ത് പിടിയിലായ ഹാക്കർക്ക് അയച്ചു. ഇതോടെ ഹാക്കർ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാൽ ലക്ഷം നൽകണമെന്നും ഹാക്കർ ആവശ്യപ്പെട്ടു. കൂട്ടുകാരിയുടെ മാല പണയം വെച്ച് 20,000 ഹാക്കർക്ക് നൽകി. എന്നാൽ ഭീഷണി തുടർന്നതോടെയാണ് വിദ്യാർത്ഥിനി പോലീസിൽ പരാതിപ്പെട്ടത്.
















Comments