കൊച്ചി: എ ഐ ക്യാമറയിൽ 100 കോടിയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആകെ 50 കോടി രൂപയ്‌ക്ക് താഴെ ചെലവ് വരാവുന്ന പ്രോജക്ട് ആണ് വലിയ ചെലവിൽ നടപ്പാക്കിയത്. വ്യവസായ മന്ത്രിക്കും വകുപ്പിനും ഇതിനെ കുറിച്ച് അറിയാമായിരുന്നു. ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. ട്രോയിസ് നൽകിയ പ്രൊപ്പോസലിൽ തന്നെ സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിനടക്കം 57 കോടിയേ വരുന്നുള്ളൂ. മാർക്കറ്റ് വിലയേക്കാൾ കൂടിയ വില ക്യാമറകൾക്ക് കാണിച്ചു. പ്രൊപ്പോസൽ സുതാര്യമല്ല. ലേറ്റസ്റ്റ്ടെക്നോളജി ഇതിൽ കുറച്ച് കിട്ടും. 45 കോടിയ്‌ക്ക് ചെയ്യാമായിരുന്ന പ്രോജക്ട് ആയിരുന്നു ഇത്. അതാണ് 151 കോടിയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്‌ക്കാനായിരുന്നു നീക്കം. 100 കോടിയുടെ തട്ടിപ്പാണ് നടന്നത്.
പ്രസാഡിയോ കമ്പനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു കൺസോ ഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്വേഷണം നടന്നാൽ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തിൽ വിശദീകരിച്ചത്. കൺസോർഷ്യത്തിൽ നിന്ന് പിൻമാറിയ കമ്പനികൾ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കട്ടെ.
വ്യവസായ വകുപ്പ് പ്രിൻസിപ്പൻ സെക്രട്ടറിയ്‌ക്ക് അറിയാമായിരുന്നു. വ്യവസായ മന്ത്രിക്കും അറിയാമായിരുന്നു. അവരുടെ കൈകൾ കെട്ടപ്പെട്ടിരുന്നു. വ്യവസായമന്ത്രി മറുപടി പറയട്ടെ. റേറ്റിൽ കൃത്യമത്വം ഉണ്ടെന്ന് വ്യവസായ വകുപ്പിന് അറിയാമായിരുന്നു. അൽഹിന്ദ് കമ്പനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അർത്ഥം. പ്രസാഡിയോയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്. ഇരുവരും അഴിമതിനടത്തിയെന്ന് ആരോപിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്. കെ. ഫോൺ ഐ. എസ്. പി. കരാറിൽ നിന്നും യോഗ്യതയുള്ള കമ്പനിയെ ഒഴിവാക്കി. കറക്കുകമ്പനികൾ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയാണ്. പ്രിൻസിപ്പൽ കരാറിലടക്കം പ്രശ്മമുണ്ട്. എല്ലാത്തിനും പ്രസാഡിയോയ്‌ക്കും ട്രോയിസിനും ബന്ധമുണ്ട്. കെ ഫോണിലെ സുപ്രധാന കരാർ നിയമവിരുദ്ധമായി റദ്ദുചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി വൻ കൊള്ളയാണ് നടന്നത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും കൃത്യമായ തെളിവുകൾ വച്ചാണ് ചോദ്യങ്ങൾ ചോദിച്ചതെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
പി. രാജീവിന്റെ ഉപദേശം വേണ്ട. പ്രകാശ് ബാബു പങ്കെടുത്തോ ഇല്ലേയെന്നതായിരുന്നു വെല്ലുവിളി. വെല്ലുവിളി സ്വീകരിച്ചു, അദ്ദേഹം പങ്കെടുത്തിട്ടുണ്ട് ,അന്വേഷണം നടന്നാൽ തെളിവ് ഹാജരാക്കാം. പ്രകാശ് ബാബു കൺസോ ഷ്യത്തിന്റെ യോഗത്തിൽ പങ്കെടുത്തു. കാശ് പോയ കമ്പനികൾ പ്രകാശ് ബാബുവിനെ പിന്നെ സമീപിച്ചിട്ടുണ്ടോ. നഷ്ടമായ പണം വാങ്ങി നൽകാൻ മുൻകൈയെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ. അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം നടത്തിയാൽ പങ്കെടുത്തതിന്റെ രേഖ ഹാജരാക്കാമെന്നുമാണ് പി. രാജീവിനുള്ള വിഡി സതീശന്‍റെ മറുപടി.
Comments