കമ്പം: തമിഴ്‌നാട് വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങാതെ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. മേഘമല അതിർത്തി പ്രദേശത്തേക്കാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പൻ ഉൾവനത്തിലേക്ക് കയറിപ്പോകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടൽ.
ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ ആനയെ മയക്കുവെടിവെച്ച് പിടികൂടാനാണ് നിലവിലെ തീരുമാനം. ആനയുടെ ആരോഗ്യനില കൂടി പരിശോധിച്ചായിരിക്കും ഇക്കാര്യത്തിത്തിൽ അന്തിമ തീരുമാനമെടുക്കുക. മയക്കുവെടി വെയ്‌ക്കാനുള്ള അഞ്ചംഗ സംഘവും മൂന്ന് കുങ്കിയാനകളും സ്ഥലത്തുണ്ട്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്നലെ രാവിലെ മുതൽ അരിക്കൊമ്പനെ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. നീണ്ട തിരച്ചിലിനൊടുവിലും അരിക്കൊമ്പനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനാൽ മയക്കുവെടി വെയ്‌ക്കുന്നതിൽ നിന്ന് ദൗത്യ സംഘം പിന്മാറുകയായിരുന്നു.
Comments