വിളിച്ച് സഹായം തേടിയപ്പോൾ ആദ്യം എത്തിയത് ആർഎസ്എസ് തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരും ; ട്രെയിൻ ദുരന്തത്തിന്റെ ഓർമ്മയിൽ വൈറലായി കുറിപ്പ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിളിച്ച് സഹായം തേടിയപ്പോൾ ആദ്യം എത്തിയത് ആർഎസ്എസ് തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരും ; ട്രെയിൻ ദുരന്തത്തിന്റെ ഓർമ്മയിൽ വൈറലായി കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 10:44 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ് ഒഡീഷയിലെ ട്രെയിൻ അപകടം . വൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് പലരും . അതേസമയം ഈ സാഹചര്യത്തിൽ പത്ത് വർഷം മുൻപ് നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രെയിൻ അപകടത്തെ പറ്റിയുള്ള കുറിപ്പ് വൈറലാകുന്നു. സേതു ഗോവിന്ദനാണ് കുറിപ്പ് ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് .

‘ ഓർമ്മകൾ നിറഞ്ഞ അതേ ട്രെയിനിൽ ഇപ്പോൾ വീണ്ടും . പത്ത് വർഷം മുമ്പ് 2013 മെയ് 15 ന് രാവിലെ ഹൊസൂരിൽ നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രെയിൻ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആളാണ് ഞാൻ. ഞാൻ യാത്ര ചെയ്ത ബോഗിയിലേക്ക് മറ്റൊന്ന് ഇടിച്ചു കയറി 9 പേരാണ് അന്ന് മരിച്ചത്. ഹോളിവുഡ് സിനിമയിൽ കണ്ടിട്ടുള്ള ദൃശൃങ്ങൾ അന്ന് നേരിട്ട് കണ്ടു‘ എന്നാണ് സേതു ഗോവിന്ദൻ കുറിപ്പിൽ പറയുന്നത്.

മാത്രമല്ല അപകടം നടന്നയുടൻ സഹായം തേടിയപ്പോൾ ആദ്യം എത്തിയത് ആർഎസ്എസ് തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരുമാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

.#ഓർമ്മകൾ നിറഞ്ഞ അതേ ട്രയിനിൽ ഇപ്പോൾ വീണ്ടും . പത്ത് വർഷം മുമ്പ് 2013 മെയ് 15 ന് രാവിലെ ഹൊസൂരിൽ നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രയിൻ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആളാണ് ഞാൻ. ഞാൻ യാത്ര ചെയ്ത ബോഗിയിലേക്ക് മറ്റൊന്ന് ഇടിച്ചു കയറി 9 പേരാണ് അന്ന് മരിച്ചത്. ഹോളിവുഡ് സിനിമയിൽ കണ്ടിട്ടുള്ള ദൃശൃങ്ങൾ അന്ന് നേരിട്ട് കണ്ടു.മുന്നിൽ നിന്നും പിന്നിൽ നിന്നും ബോഗികൾ ഇടിച്ചു കയറുന്ന ആ 30 സെക്കൻഡ് സമയം …….രണ്ട് ബോഗികൾക്കിടയിൽ ഞെരുങ്ങി ശവ ശരീരങ്ങൾക്കിടയിൽ ഭയാനകമായ അടുത്ത ഒരു മണിക്കൂർ സമയം …..ഒരു കട്ടർ പോലുമില്ലാതെ ഒന്നര മണിക്കൂറിന് ശേഷം വന്ന ഫയർ ഫോഴ്സ് പോലീസ് ടീം. കാലുകളും ശരീര ഭാഗങ്ങളും മുകളിൽ കുരുങ്ങി തല കീഴായി കണ്ണുകളിലേക്ക് രക്തം ഇരമ്പി നിറയുന്ന അമ്മമാർ, അവരുടെ കാലുകൾ ശരീരത്തിൽ നിന്ന് വേർപെട്ട് പോകാതെ താങ്ങി നിർത്തിയ ദയനീയ സ്ഥിതി….ശക്തമായ ഇരുമ്പ് സീറ്റുകൾക്കിടയിൽ കുരുങ്ങിയ വിദേശികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. ഇരുമ്പ് കമ്പികളോ തകിടുകളോ കൈകൾ കൊണ്ട് അനക്കാൻ സാധിക്കാത്ത നിസ്സഹായ അവസ്ഥ…. കുടുങ്ങി കിടക്കുന്നവരിൽ ജീവനും ബോധവും ഉള്ളവർക്ക് വെള്ളവും ഗ്ലൂക്കോസും ഉറ്റവരെ ഫോണിൽ വിളിച്ചു നൽകിയും പിന്നീടുള്ള ഒന്നര മണിക്കൂർ സമയം.. ബോഗിക്ക് തീ പിടിച്ചു എന്ന വിലാപങ്ങൾ ഒരു വഴിക്ക് . താഴെ വീണ് കിടക്കുന്നവരുടെ ശരീരത്തിൽ ചവിട്ടി രക്ഷപെടാൻ ശ്രമിക്കുന്ന മറ്റുള്ളവർ ….മുറിവേറ്റവർ ചോദിച്ചത് വേദന സംഹാരികൾ മാത്രം … ഞാൻ വിളിച്ച് സഹായം തേടിയതിൽ ആദ്യം എത്തിയത് ബാഗ്ളൂർ RSS തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരും … സ്ഥലത്ത് പിന്നീട് എത്തിയ അന്നത്തെ കർണ്ണാടക ആഭൃന്തര മന്ത്രി ജോർജിനോട് മലയാളിയെന്ന സ്വാതന്ത്ര്യത്തിൽ രക്ഷാപ്രവർത്തനത്തിലെ പാളിച്ചകൾ ചൂണ്ടി കാണിച്ചപ്പോൾ മന്ത്രിയെ പരസ്യമായി മീഡിയക്ക് മുന്നിൽ ചോദ്യം ചെയ്തു എന്ന പേരിൽഒരു പോലീസ് കേസും . എന്റെ പരിക്ക് നിസ്സാരമായതിനാൽ അന്ന് വൈകുംന്നേരം വരെ നടന്ന രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞ് നോക്കുമ്പോൾ ലാപ് ടോപ്പ്, മൊബൈൽ ഉൾപ്പെടെ എല്ലാം മോഷണം പോയിരിക്കുന്നു. കുറെ രാത്രികൾ കണ്ണടച്ചാൽ ,ചോരയിൽ കുതിർന്ന മുറിഞ്ഞു പോയ കൈ കാലുകളും ഞെരിഞ്ഞമർന്ന് ജീവനു വേണ്ടി യാചിക്കുന്ന മുഖങ്ങളുമായിരുന്നു മനസ്സിൽ തെളിയുന്നത്.ആവശ്യമില്ലാഞ്ഞിട്ടും അതേ റൂട്ടിൽ 3 തവണ യാത്ര ചെയ്താണ് ഞാൻ എന്റെ മനസിൽ ബാധിക ഭീകരത പൂർണ്ണമായും ഇല്ലാതാക്കിയത്….. കഴിഞ്ഞ ദിവസം ഒറീസയിൽ ഗുരുതര പരിക്കു പറ്റിയ ആയിരത്തോളം പേരുടെ ജീവിതം മരിച്ചവരേക്കാൾ കഷ്ടം തന്നെ എന്ന് ഓർക്കുന്നു…..
#TrainAccident #memories

Tags: viral post
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies