പ്രസവവേദന അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കൂ എന്നത് യാഥാർത്ഥ്യമാണ്. വാക്കുകൾ കൊണ്ട് വിവരിച്ചാൽ അതിന്റെ ശരീയായ തീവ്രത ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. പ്രസവ വേദനയെന്നത് പ്രാണൻ പോകുന്ന വേദനയാണെന്നും പൊതുവേ പറയും. വേദന പ്രസവമെന്ന പ്രക്രിയയിൽ മനുഷ്യർക്ക് മാത്രമേ ഉള്ളൂവെന്നതാണ് ശാസ്ത്രം വെളിപ്പെടുത്തുന്നത്. മറ്റ് ജീവികൾക്ക് പ്രസവം തികച്ചും സാധാരണ പ്രക്രീയ മാത്രമാകുമ്പോൾ മനുഷ്യർക്ക് ഏറെ തയ്യാറെടുപ്പുകൾ ആവശ്യമാണ് ഇതിന്. മനുഷ്യന്റെ പ്രസവം എന്നത് ഇത്രയും വേദനയുള്ളതായി മാറാനുള്ള കാരണങ്ങൾ പലതാണെന്ന് വൈദ്യ ശാസ്ത്രം പറയുന്നത്.
ശാരീരികമായ പ്രത്യേകതകൾ കാരണം മനുഷ്യന് പ്രസവം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായി മാറാറുണ്ട്. ഇതിൽ ഒന്ന് മനുഷ്യന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ്. മനുഷ്യന്റെ ഇടുങ്ങിയ ഇടുപ്പ് പ്രസവം എന്ന പ്രക്രിയ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. മറ്റു ജീവികൾ നാലു കാലിൽ നടക്കുമ്പോൾ മനുഷ്യൻ രണ്ട് കാലിൽ നടക്കുന്നു. ഇതിന് ഇടുങ്ങിയ ഇടുപ്പ് ആവശ്യമാണ്. ഇടുങ്ങിയ ഇടുപ്പിലൂടെ കടന്നു പോകുന്ന ബർത് കനാലിലൂടെയാണ് കുഞ്ഞ് പുറത്തേയ്‌ക്ക് വരുന്നത്.
മനുഷ്യൻരെ തലയുടെ ആകൃതിയും വലുപ്പവും പ്രസവവേദനയ്‌ക്ക് കാരണമാകുന്നുണ്ട്. മറ്റ് ജീവിക
ളേക്കാൾ വലിയ തലച്ചോറാണെന്ന് നമ്മുക്കുള്ളത്. എന്തെന്നാൽ ബുദ്ധി കൂടുതലായതിനാൽ തലയോട്ടിയുടെ വലുപ്പം കൂടുതലാണ്. വലിയ തല ഇടുങ്ങിയ ഇടുപ്പിലെ ബർത്ത് കനാലിലൂടെ പുറത്തു വരുന്നതാണ് പ്രസവം എന്ന പ്രക്രിയയെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നത്.
പ്രസവ സമയത്ത് പെൽവിക് മസിലുകൾക്ക് കഠിനമായി വേദനയുണ്ടാകും. ഈ പേശികൾ ഇടുങ്ങിയ ബർത്ത് കനാലിലൂടെ കുഞ്ഞിന് പുറത്തേയ്‌ക്ക് കൊണ്ടു വരാനായി കാര്യമായി വികസിയ്‌ക്കുകയും ചുരുങ്ങുകയുമെല്ലാം ചെയ്യുന്നുണ്ട്. ഇതല്ലാതെ ഇത് പെൽവിക് ബോണുകളിൽ ചെലുത്തുന്ന മർദ്ദം വേറെയും. ഇതെല്ലാം തന്നെ പ്രസവമെന്നത് ഏറെ വേദനയുണ്ടാക്കുന്ന ഒന്നാക്കി മാറ്റുന്നു.
അമ്മയിൽ നിന്നാണ് ഗർഭസ്ഥശിശുവിന് ആവശ്യമായ ഊർജ്ജം ലഭിയ്‌ക്കുന്നത്. ഇതിനായി അമ്മയുടെ ബേസൽ മെറ്റബോളിക് റേറ്റ് കൂടുകയും ചെയ്യുന്നു. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജമാണ് ബേസൽ മെറ്റബോളിക് റേറ്റ്. ഗർഭാവസ്ഥയിൽ അത് വർദ്ധിക്കുന്നു. എന്നാൽ ഒരു പരിധിയിൽ കവിഞ്ഞ് ഇത് കൂട്ടാൻ സാധിയ്‌ക്കില്ല. എന്നാൽ ഒൻപതു മാസം ആകുമ്പോഴേക്കും കുഞ്ഞിന്റെ ഊർജ്ജാവശ്യം വർദ്ധിയ്‌ക്കും. അത് ലഭിക്കാതെ വരുമ്പോൾ കുഞ്ഞ് പുറത്തേയ്‌ക്ക് വരുന്നു. അതായത് പ്രസവം നടക്കുന്നു. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച പുറത്തേയ്‌ക്ക് വരുന്ന സമയത്ത് 40 ശതമാനം മാത്രമാണ് പൂർത്തിയാകുന്നത്. അതായത് പൂർണവികാസം പ്രാപിച്ചല്ല കുഞ്ഞ് വരുന്നതെന്നർത്ഥം.
കേൾക്കുമ്പോൾ പ്രസവം തികച്ചും സാധാരണ പ്രക്രീയയായി വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ സങ്കീർണ്ണമായ പ്രക്രീയയാണ്. അമ്മയ്‌ക്കോ കുഞ്ഞിനോ ജീവാപായത്തിന് സാധ്യതയുമുണ്ട്. പ്രസവം സാധ്യമാകുന്ന രീതീയിലാണ് സ്തീകൾക്ക് പെൽവിക് ബോണുകൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. അതിന് പുരുഷനേക്കാൾ വിസ്താരമുണ്ടാകും.
Comments