കോഴിക്കോട്: സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാനുള്ള തയാറെടുപ്പിലാണ് കൽപ്പണിക്കാരനായ കോഴിക്കോട്ടുകാരൻ സച്ചിൻ. മാലിദ്വീപിൽ അടുത്തമാസം മെൻസ് സ്‌പോർട്‌സ് ഫിസിക്ക് എന്ന മത്സരയിനത്തിലാണ് സച്ചിൻ പങ്കെടുക്കുന്നത്. എന്നാൽ മത്സരത്തിനായി കെട്ടിവെയ്‌ക്കേണ്ട ഒന്നര ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്ന പ്രതിസന്ധിയിലാണ് സച്ചിൻ. ഭാര്യയുടെ കെട്ടുതാലിയുൾപ്പെടെ പണയപ്പെടുത്തിയാണ് ഇത്തവണ 50,000 രൂപ ്ടച്ച് യോഗ്യത നേടിയിരിക്കുന്നത്. ഇനിയുള്ള പണം കണ്ടെത്താനായില്ലെങ്കിൽ ബൈക്ക് വിൽക്കാനാണ് സച്ചിന്റെ തീരുമാനം.
സച്ചിനെ കൂടാതെ രണ്ട് പേർ കൂടിയാണ് മത്സരത്തിനുള്ളത്. സൗത്ത് ഏഷ്യൻ കഴിഞ്ഞാൽ ഏഷ്യൻ ബോഡി ബിൽഡിംഗുമുണ്ട്. ഇതിന് ശേഷം ലോക ചാമ്പ്യൻഷിപ്പമുണ്ട്. ഇതിലൊക്കെയും മത്സരിക്കുന്നതിനായി വലിയൊരു തുക ആവശ്യമാണ്. പിന്തുണയ്‌ക്കുന്നതിനായി കായിക പ്രേമികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ.
കോഴിക്കോട് എലത്തൂർ ചെട്ടികുളം പൂതംകുറ്റിയിൽ മത്സ്യത്തൊഴിലാളിയായ രാമചന്ദ്രന്റെയും ശ്രീജമണിയുടെയും മകനാണ് സച്ചിൻ. കുടുംബത്തിന്റെ ദുരിതത്തെ തുടർന്നാണ് സച്ചിൻ പഠനം പൂർത്തീകരിക്കാതെ പ്ലസ് ടൂ കഴിഞ്ഞ് ജോലിക്കിറങ്ങിയത്. ജോലിക്കിടയിൽ മെഷീൻ കല്ല് കൊണ്ടുള്ള അമ്മാനമാട്ടമാണ് സച്ചിന് മുന്നിൽ ബോഡി ബിൽഡിംഗ് എന്ന വഴി തുറന്നത്. ഇതിനിടെ ഓക്‌സിജൻ ബോഡി ഫിറ്റ്‌നസ് ഉടമ ഗിരഷ് സച്ചിനെ ബോഡി ബിൽഡിംഗിലേക്ക് നയിക്കുകയായിരുന്നു. സൗത്ത് ഏഷ്യൻ ഗെയിംസിൽ മത്സരിച്ച് മെഡൽ വാങ്ങിയ ശേഷം സ്‌പോർട്ട് ക്വാട്ടയിൽ ജോലി നേടുകയാണ് സച്ചിന്റെ സ്വപ്‌നം.
Comments