വ്യാജ സർട്ടിഫിക്കറ്റിനായി നിഖിൽ തോമസിൽ നിന്നും രണ്ട് ലക്ഷം വാങ്ങി; അതിൽ നിന്നും സുഹൃത്ത് അറിയാതെ മുക്കാൽ ലക്ഷം മുക്കി; അബിൻ സി രാജിന്റെ തുറന്നുപറച്ചിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വ്യാജ സർട്ടിഫിക്കറ്റിനായി നിഖിൽ തോമസിൽ നിന്നും രണ്ട് ലക്ഷം വാങ്ങി; അതിൽ നിന്നും സുഹൃത്ത് അറിയാതെ മുക്കാൽ ലക്ഷം മുക്കി; അബിൻ സി രാജിന്റെ തുറന്നുപറച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 07:28 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ നിഖിൽ തോമസിൽ നിന്നും കൈപ്പറ്റിയ തുകയിൽ നിന്നും 75,000 രൂപ കൈക്കലാക്കിയതായി രണ്ടാം പ്രതിയായ സുഹൃത്തായ എസ്എഫ്‌ഐ നേതാവുമായ അബിൻ സി രാജിന്റെ വെളിപ്പെടുത്തൽ. കലിംഗയുടെ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് നിഖിലിന്റെ കൈയിൽ നിന്നും അബിൻ വാങ്ങിയത്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ 1,25000 രൂപ മാത്രമാണ് ചിലവായത്. ബാക്കി തുക താൻ നിഖിലറിയാതെ കൈക്കലാക്കി എന്നാണ് അബിന്റെ തുറന്നുപറച്ചിൽ. പോലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു മുൻ എസ്എഫ്‌ഐ നേതാവ് കൂടിയായ അബിൻ സി രാജിന്റെ വെളിപ്പെടുത്തൽ.

നിഖിൽ തോമസിനെയും അബിൻ സി രാജിനെയും പോലീസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച പാലാരിവട്ടത്തെ ഓറിയോൺ എഡ്യു വിങ്‌സ് നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പാലാരിവട്ടത്തെ സ്ഥാപനത്തിൽ ആണെന്ന് സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഉടമ സജുവിനെ പ്രതിയാക്കുന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് കായംകുളത്തെ വ്യാജ വിരുദ്ധ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിനെയും അബിൻ രാജിനെയും പാലാരിവട്ടത്ത് തെളിവെടുപ്പിന് എത്തിച്ചത്. ഏകദേശം ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. രണ്ടുവർഷത്തോളമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല. സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പാലാരിവട്ടത്ത് വെച്ച് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ രീതിയിൽ ക്യാൻവാസ് നടത്തി പ്രവർത്തിച്ചിരുന്ന സ്ഥാപനമായതിനാൽ നിഖിലിനെ കൂടാതെ മറ്റാർക്കെങ്കിലും സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച നൽകിയിട്ടുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കും.

പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് ഉള്ളിലേക്ക് മാറി റസിഡൻഷ്യൽ ഏരിയയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പ്രവർത്തനമുണ്ടായിരുന്ന സമയത്ത് ഇവിടെ നിരവധി വിദ്യാർത്ഥികൾ വന്നു പോയിട്ടുള്ളതായി സമീപവാസികൾ വ്യക്തമാക്കുന്നു. ആ നിലയ്‌ക്ക് വിശദമായ അന്വേഷണം വേണ്ടി വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

 

Tags: Nikhil ThomasAbin C Raj
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies