തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബും കൈമറയ്ക്കുന്ന വസ്ത്രങ്ങളും ധരിക്കാൻ അനുവദിക്കണമെന്ന ഏഴ് മുസ്ലീം വിദ്യാർത്ഥികളുടെ ആവശ്യത്തെ പിൻതുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയാണെന്ന് ഐഎംഎ പറഞ്ഞു. അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് പ്രധാന്യം നൽകേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു പറഞ്ഞു.
ഓപ്പറേഷൻ തീയറ്ററിൽ തലമറയ്ക്കുന്ന ശിരോവസ്ത്രവും നീളൻ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് മുസ്ലിം വിദ്യാർത്ഥിനി നൽകിയ കത്ത് ചർച്ചയായിരുന്നു. 2020- ബാച്ചിലെ വിദ്യാർത്ഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് സമർപ്പിച്ചത്. മറ്റു ബാച്ചുകളിലെ മുസ്ലിം പെൺകുട്ടികൾ കത്തിനെ പിൻതാങ്ങുകയും ചെയ്തിരുന്നു. കത്ത് ഇതിനോടകം ദേശിയ തലത്തിൽ ചർച്ചയായിരുന്നു.
ജൂൺ 26നാണ് മുസ്ലീം വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നായിരുന്നു മുസ്ലീം വിദ്യാർഥിനികളുടെ കത്തിലെ ആവശ്യം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഐഎംഎ നിലപാട് വ്യക്തമാക്കിയത്.
















Comments