ജയ്പൂർ : രാജസ്ഥാനിലെ ബിക്കാനീറിൽ ജില്ലയിലെ 17 കാരിയായ വിദ്യാർത്ഥിനിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതി . ബിക്കാനീറിലെ ശ്രീദുൻഗഡ് തഹസീലിലെ എജി മിഷൻ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് രണ്ട് ദിവസം മുൻപ് കാണാതായത് .മകളുടെ തിരോധാനത്തിന് പിന്നിൽ സ്കൂളിലെ അദ്ധ്യാപികയായ നിദ വഹ്‌ലിമാണെന്ന് കാട്ടിയാണ് പെൺകുട്ടിയുടെ പിതാവ് ഡിജിപിയ്‌ക്ക് പരാതി നൽകിയിരിക്കുന്നത് .
അബ്ദുൾ ഗഫൂർ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ . അബ്ദുൾ ഗഫൂറിന്റെ ബന്ധുവാണ് നിദ . കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ നിദയുടെ സഹോദരന്മാരായ ജുനൈദ്, നവേദ് എന്നിവർക്കും പങ്കുള്ളതായാണ് സൂചന . മകളുടെ തിരോധാനത്തിന് പിന്നിലെ ഗൂഢാലോചനയിൽ സ്കൂൾ മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തന്റെ മകളേയും നിദയേയും കാണാതായ വിവരം സ്‌കൂൾ ജീവനക്കാർ അറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്താൻ 4 പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ബിക്കാനീർ പോലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം പറഞ്ഞു. വിദ്യാർത്ഥിനിയെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി . സ്ഥലത്ത് സംഘർഷാവസ്ഥയും സംഘർഷാവസ്ഥയും നിലനിൽക്കുന്നുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് നഗരത്തിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
















Comments