തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകൾ കാർഡിന്റെ നിലവാരത്തെ സംബന്ധിച്ച് വർഷങ്ങളായി ഉയർത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളിൽ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഇത് ഡ്യൂപ്ലിക്കേറ്റ് എന്ന് തെറ്റിദ്ധരിച്ച സംഭവങ്ങൾ പോലും ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ പരാതികളുടെ അവസാനം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ തീരുമാനമായത് അടുത്തിടെയായിരുന്നു. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാർഡിന് പകരം ഏഴിൽ അധികം സുരക്ഷാ ഫീച്ചറുകൾ ഉള്ള പിവിസി പെറ്റ്-ജി കാർഡ് ലൈസൻസാണ് നിലവിൽ ലഭ്യമാകുക. പരിവാഹൻ വെബ്‌സൈറ്റിലൂടെ കുറഞ്ഞ നിരക്കിൽ സ്മാർട്ട് കാർഡ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും. 200 രൂപയും ഒപ്പം തപാൽ ചാർജും മാത്രമാണ് ഇതിനായി ചിലവാക്കേണ്ടത്.
സ്മാർട്ട് കാർഡിനായി അപേക്ഷിക്കേണ്ടത്…
- ആദ്യം പരിവാഹൻ വെബ്‌സൈറ്റ് (https://sarathi.parivahan.gov.in/sarathiservice/stateselectiom.do) സന്ദർശിക്കുക.
- ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സർവീസ് തിരഞ്ഞെടുക്കുക
- സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് കേരളം തിരഞ്ഞെടുക്കുക.
- ഡ്രൈവിംഗ് ലൈസൻസ് റീപ്ലേസ്‌മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്മാർട്ട് കാർഡ് ലഭ്യമാകുന്നതിനായി നിലവിലെ ഡ്രൈവിംഗ് ലൈസൻസിന്റെ സെൽഫ് അറ്റസ്റ്റഡ് പിഡിഎഫ് ഉൾപ്പെടുത്തേണ്ടതുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സീരിയൽ നമ്പർ, യുവി എംബ്ലം, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ ആർ കോഡ് എന്നീ സംവിധാനങ്ങളോട് കൂടിയ പിവിസി പെറ്റ്-ജി കാർഡ് സ്വന്തമാക്കാൻ സാധിക്കും.
2023 ഏപ്രിലിലാണ് കാർഡുമായി ബന്ധപ്പെട്ട സേവനം ലഭ്യമാകുന്നത്. നിലവിൽ ഒരു വർഷത്തേക്ക് 200 രൂപ മത്രമാകും ഈടാക്കുക. ഈ സമയപരിധിയ്‌ക്ക് ശേഷം 1,200 രൂപയും ഒപ്പം തപാൽ ചാർജും നൽകേണ്ടതായി വരും.
















Comments