ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി മലയാളി താരം സഞ്ജു സാംസണെ ഇറക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. മദ്ധ്യനിരയിൽ സൂര്യകുമാർ യാദവുണ്ടായതിനാൽ സഞ്ജു ഓപ്പണിംഗ് ഇറങ്ങണമെന്നാണ് പ്രസാദിന്റെ നിലപാട്. എന്നിരുന്നാലും, ഒരു അവസരം ലഭിച്ചാൽ ബാറ്റിംഗ് നിരയിൽ സാംസൺ എവിടെയെത്തുമെന്നത് രസകരമായിരിക്കും. ഇഷാൻ കിഷനൊപ്പം 17 അംഗ ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ-ബാറ്റർ ഓപ്ഷനാണ് അദ്ദേഹം.
ഇന്ത്യയുടെ നാലാം നമ്പർ ആശയക്കുഴപ്പത്തെക്കുറിച്ച് സംസാരിച്ച എംഎസ്‌കെ പ്രസാദ് ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്, സൂര്യകുമാർ യാദവിന് മറ്റുള്ളവരേക്കാൾ മുൻഗണന നൽകുമെന്നും, അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് കാണുന്നതിൽ അതിശയിക്കാനില്ലെന്നുമാണ് പറഞ്ഞത്. ” സഞ്ജു സാംസണും സൂര്യകുമാർ യാദവും തമ്മിൽ ഒരു മത്സരം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. സഞ്ജു ഒരു ടോപ് ഓർഡർ ബാറ്ററും സൂര്യ മധ്യനിര 4, 5 നമ്പർ ബാറ്ററുമാണ്. രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസണും ഓപ്പൺ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയില്ല . അതിനാൽ സഞ്ജുവും സൂര്യയും തമ്മിൽ മത്സരമില്ലെന്ന് ഞാൻ കരുതുന്നു”. ഇന്ത്യൻ ടീമിലെ മത്സരം സഞ്ജുവും ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും തമ്മിലായിരിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാലും, ഫിനിഷറുടെ റോളിനായി സാംസണെ പരിഗണിച്ചാൽ ഇന്നിംഗ്സ് ഓപ്പണിംഗിനായി പരിഗണിക്കാൻ സാദ്ധ്യതയില്ല. 50 ഓവർ ക്രിക്കറ്റിൽ 66 ശരാശരിയുള്ള സാംസൺ, കഴിഞ്ഞ വർഷം നവംബറിലെ ന്യൂസിലാൻഡ് പരമ്പരയ്‌ക്ക് ശേഷം ആദ്യമായാണ് ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്.ബുധനാഴ്ച ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം തുടങ്ങുന്നത്. ജൂലൈ 12 മുതൽ 16 വരെ ഡൊമിക്കയിലെ റോസോവിലുള്ള വിൻഡ്സർ പാർക്കിലാണ് ടെസ്റ്റ് പരമ്പര അരങ്ങേറുക. 2021-23ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് മത്സരം. ജൂലൈ 27, 29, ഓഗസ്റ്റ് 1 തീയതികളിലാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ.
2013 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കഴിഞ്ഞ 10 വർഷമായി ഒരു ഐസിസി കിരീടവും നേടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സാധിച്ചിട്ടില്ല. അതിനുശേഷം രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ നാല് ഐസിസി ഇവന്റ് ഫൈനലുകളിൽ ഇന്ത്യ പരാജയപ്പെട്ടു. 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ 5 ന് അഹമ്മദാബാദിൽ ആരംഭിക്കും, ഫൈനൽ മത്സരവും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നവംബർ 19ന് നടക്കും.
















Comments