സ്വർഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും; സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നു; ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യം: നുസ്രത്ത് ജഹാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്വർഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും; സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നു; ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യം: നുസ്രത്ത് ജഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 06:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ സംഘടിപ്പിച്ച സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്ത സിപിഎം നിലപാടിനെതിരെ തുറന്നടിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. നവോത്ഥാനം പറയുന്ന സിപിഎം എന്ന് മുതലാണ് നവോത്ഥാനം മറന്ന്, മാർക്‌സിസത്തെ മാറ്റി എഴുതി, ഇഎംസിനെ തള്ളിപ്പറയാൻ തുടങ്ങിയതെന്ന് ജനം ടിവിയുടെ ചർച്ചയിൽ നുസ്രത്ത് ജഹാൻ ചോദിച്ചു. സിപിഎമ്മിന്റെ മാറ്റം വല്ലാത്തൊരു വിസ്മയമാണ്. ശബ്ദിക്കുന്ന പെണ്ണുങ്ങളുടെ വായ മൂടാനുള്ള ശ്രമമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഭർത്താവ് മൊഴി ചൊല്ലി പോയ ഒരു പെണ്ണിന് എന്തൊക്കെയാണ് സഹിക്കേണ്ടി വരുന്നതെന്ന് ആർക്കെങ്കിലും അറിയുമോ. മൊഴി ചൊല്ലിയ ആൾക്കെതിരെ കേസ് കൊടുത്താൽ കുട്ടികൾക്ക് ചിലവ് കൊടുക്കുന്നതടക്കം നിർത്തുന്നവർ ഇന്ന് കേരളത്തിലുണ്ട്.

മുസ്ലീം സ്ത്രീകളുടെ ദുരിതം തുറന്നു കാണിക്കുന്ന നൂറ് കണക്കിന് കേസുകൾ എനിക്കറിയാം. മതത്തിന്റെ പേര് പറഞ്ഞ് കേസുകൾ പരിഗണിക്കാൻ പോലീസ് പോലും മടിക്കുന്നു. വോട്ടിനു വേണ്ടി മുസ്ലീം സ്ത്രീകളെ അടിച്ചൊതുക്കാമെന്ന് കരുതേണ്ട. അതിന് പിന്തുണ കൊടുക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് തീരെ യോജിച്ചതല്ല. മുസ്ലീം സ്ത്രീകൾക്ക് നീതി വേണം. വിവാഹം കഴിച്ചിട്ട് ഉപേക്ഷിച്ചിട്ട് പോകുന്ന കുട്ടികൾക്ക് ജീവനാംശം ലഭിക്കണം. ബഹുഭാര്യത്വം നിർത്തലാക്കണം. സെമിനാർ എന്നത് കൂട്ടായ ചർച്ചയാണ്. സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതെ ചർച്ച വെയ്‌ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നൽകുന്നത്. വിവാഹ മോചനം, സ്വത്തവകാശം, മുത്തലാഖ്, ബഹുഭാര്യത്വം എന്നീ വിഷയങ്ങളിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണം. ബഹുഭാര്യത്വമൊക്കെ അംഗീകരിച്ചു കൊടുക്കാനാണോ സിപിഎമ്മിന്റെ പ്ലാൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പമുള്ള സ്ത്രീകളെ പോലും സിപിഎം സദസ്സിൽ ഇരുത്തിയില്ല. നവോത്ഥാനം പറയുന്ന പാർട്ടി എന്തുക്കൊണ്ടാണ് സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്തത്.

ശരിയത്ത് നിയമം കൊണ്ട് മുസ്ലീം സ്ത്രീകളെ അടിച്ചമർത്താം എന്ന് വിചാരിക്കേണ്ട. ശബ്ദിച്ചാൽ ഇസ്ലാമിന് പുറത്താകുമോ എന്ന പേടിയാണ് മുസ്ലീം സ്ത്രീകൾക്കുള്ളത്. ഒരുപാട് കാര്യം സ്ത്രീകൾക്ക് പറയാനുണ്ട്. പക്ഷെ, അവരെയെല്ലാം അകത്ത് പൂട്ടി വെച്ചിരിക്കുകയാണ്. ഞാൻ സംസാരിക്കുന്നത് മുസ്ലീം സ്ത്രീകൾക്ക് വേണ്ടിയാണ്. മുസ്ലീം സ്ത്രീകൾക്ക് എന്ത് നീതിയാണ് ലഭിക്കുന്നത്. മുസ്ലീം പണ്ഡിതന്മാർ പറയുന്നതല്ല കേൾക്കണ്ടത്. അവനവൻ തന്നെ സംസാരിക്കണം. മുസ്ലീം സ്ത്രീകൾ ഇതിനെതിരെ ശബ്ദിക്കണം. പർദ്ദ ഇട്ടവരെ കൊണ്ടുവന്ന് ഐക്യം കാണിച്ച സിപിഎം എന്തുകൊണ്ടാണ് സെമിനാർ നടന്ന വേദിയിൽ ഒരു സ്ത്രീയെ കൊണ്ടുവരാഞ്ഞത്. സമസ്തയെ പേടിച്ചാണോ സിപിഎം ഈ നിലപാട് സ്വീകരിച്ചത്. സ്വർഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും. അതാണ് സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത്- എന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.

 

Tags: uniform civil codeNusrath jahan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies