ന്യൂഡൽഹി : ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയിലെ ഇലക്ട്രിക് കാർ കമ്പനിയായ ബിവൈഡിക്ക് കനത്ത തിരിച്ചടി. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി സഹകരിച്ച് ഇലക്ട്രിക് കാർ (ഇവി) നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള കമ്പനി നിർദേശം കേന്ദ്രസർക്കാർ തള്ളി. 1 ബില്യൺ ഡോളർ (ഏകദേശം 81 ബില്യൺ രൂപ) നിക്ഷേപം നടത്തുമെന്ന സുരക്ഷാ കാരണങ്ങളാലാണ് മോദി സർക്കാർ നിരസിച്ചത് .
രണ്ട് കമ്പനികളും ഡിപ്പാർട്ട്മെന്റ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന് (ഡിപിഐഐടി) അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ, ഹൈദരാബാദിൽ ഒരു ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കാൻ കമ്പനികളുടെ പേരിൽ നിർദ്ദേശം ഉണ്ടായിരുന്നു. ഈ നിർദ്ദേശത്തിന് കീഴിൽ, ചൈനീസ് കമ്പനിയായ BYD ഇന്ത്യയിൽ 1 ബില്യൺ ഡോളർ നിക്ഷേപിക്കാൻ നീക്കം നടത്തുന്നതായും പറയുന്നു . രണ്ട് കമ്പനികളുടെയും അപേക്ഷകളിൽ ഡിപിഐഐടി മറ്റ് വകുപ്പുകളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു.
ഈ നിർദ്ദേശത്തെക്കുറിച്ചുള്ള ചർച്ചയിൽ, ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപം സംബന്ധിച്ച സുരക്ഷാ ആശങ്കകൾ ഉയർന്നു വന്നു . സുരക്ഷാ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, വിദേശ നിക്ഷേപം സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങൾ ഇത്തരം അനുമതി അനുവദിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. . ചൈനീസ് ഇലക്ട്രിക് കമ്പനിയായ BYD ഉം മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് പ്രതിവർഷം 10000-15000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടത്. ഇന്ത്യൻ കാർ വിപണിയിൽ പിടിമുറുക്കാനായിരുന്നു ബിവൈഡിയുടെ ശ്രമം.
മോദി സർക്കാർ രാജ്യത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിൽ മാറ്റം വരുത്തിയെങ്കിലും നിക്ഷേപിക്കുന്നതിന് മുമ്പ് സർക്കാരിന്റെ അനുമതി നിർബന്ധമാണ്. ചൈനയിൽ നിന്നടക്കം വരുന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന നിക്ഷേപ നിർദ്ദേശങ്ങൾ കാണാനും അംഗീകരിക്കാനും ഇപ്പോൾ ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഒരു സമിതി പ്രവർത്തിക്കുന്നുമുണ്ട്.
Comments