ആറ് ജെസിബി മെഷീനുകൾ , പൊളിച്ചു നീക്കിയത് 134 കെട്ടിടങ്ങൾ : ഉത്തരാഖണ്ഡ് തിരികെ പിടിച്ചത് 300 കോടിയുടെ സ്വത്തുക്കൾ , എതിർപ്പുമായി ഇടതുപക്ഷം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആറ് ജെസിബി മെഷീനുകൾ , പൊളിച്ചു നീക്കിയത് 134 കെട്ടിടങ്ങൾ : ഉത്തരാഖണ്ഡ് തിരികെ പിടിച്ചത് 300 കോടിയുടെ സ്വത്തുക്കൾ , എതിർപ്പുമായി ഇടതുപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

നൈനിറ്റാൾ ; ഉത്തരാഖണ്ഡ് നൈനിറ്റാൾ നഗരത്തിലെ മെട്രോപോൾ പ്രദേശത്തുള്ള 134 അനധികൃത കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി . ആറ് ജെസിബി മെഷീനുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത് .

എൺപത് സബ് ഇൻസ്പെക്ടർമാരെയും 150 വനിതാ കോൺസ്റ്റബിൾമാരെയും , നാല് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകരെയും പ്രദേശത്ത് വിന്യസിച്ച ശേഷമായിരുന്നു നടപടി . 300 കോടി വിലമതിക്കുന്ന വസ്തുക്കളാണ് ഇത്തരത്തിൽ അനധികൃതമായി കൈയ്യേറിയിരുന്നത് .

ഓപ്പറേഷന് മുന്നോടിയായി വസ്തു അനധികൃതമായി കൈവശം വെച്ചവർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകുകയും വീടുകള് ഒഴിയാൻ നിർദേശിക്കുകയും ചെയ്തിരുന്നു. നോട്ടീസിനെ തുടർന്ന് കൈയേറ്റക്കാർ ഇളവ് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവരുടെ ഹർജി തള്ളുകയായിരുന്നു.

കൈയേറ്റക്കാരോട് അടിയന്തരമായി സ്ഥലം ഒഴിയാൻ ഹൈക്കോടതി നിർദേശിച്ചു. ഭരണസമിതിയുടെ ഒഴിപ്പിക്കൽ നോട്ടീസും ഹൈക്കോടതിയുടെ ഉത്തരവുകളും ഉണ്ടായിട്ടും പല കൈയേറ്റക്കാരും സ്ഥലം വിട്ടുനൽകാത്തതിനാലാണ് ബുൾഡോസർ ഉപയോഗിച്ച് അനധികൃത വീടുകൾ പൊളിക്കാൻ തുടങ്ങിയത് .

നടപടിയിൽ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും രോഷാകുലരാണ് . ഇതേസ്ഥലത്ത് വീടുകൾ തിരികെ നിർമ്മിച്ചു നൽകണമെന്നാണ് ഇടത് പ്രവർത്തകർ ആവശ്യപ്പെടുന്നത് . വർഷങ്ങളായി കൈയേറ്റക്കാർ കൈവശം വച്ചിരുന്ന ശത്രു സ്വത്തുക്കൾ ഒഴിപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) കോടതിയും ഉത്തരവിട്ടിരുന്നു . 2010ൽ സർക്കാർ ഭൂമിയുടെ കസ്റ്റഡി ഏറ്റെടുത്തിട്ടും എന്തിനാണ് ഭൂമി കയ്യേറിയതെന്ന് രേഖകൾ സമർപ്പിക്കാനും വാദിക്കാനും എസ്ഡിഎം കോടതി കൈയേറ്റക്കാർക്ക് മതിയായ സമയം നൽകി.

ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന കൈയേറ്റത്തെ പിന്തുണയ്‌ക്കുന്ന ഒരു തുണ്ട് രേഖ പോലും സമർപ്പിക്കുന്നതിൽ കൈയേറ്റക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2010ൽ സർക്കാർ ശത്രുക്കളുടെ സ്വത്ത് കസ്റ്റഡിയിലെടുത്തപ്പോൾ 116 കയ്യേറ്റക്കാരാണുണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ എസ്എൻ ബാബുൽക്കറും ചീഫ് സ്റ്റാൻഡിംഗ് കൗൺസൽ സിഎസ് റാവത്തും ചൂണ്ടിക്കാട്ടി. എല്ലാ സ്വത്തുക്കളും സർക്കാർ ഏറ്റെടുത്തു. എന്നാൽ, 2023ഓടെ ഇത് 134 ആയി ഉയർന്നു .ഇവരെല്ലാം അനധികൃത താമസക്കാരാണെന്നും അടിയന്തരമായി ഒഴിപ്പിക്കാൻ ഉത്തരവിടണമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

പത്ത് ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന് രേഖാമൂലം നൽകിയിട്ടും കൈയേറ്റക്കാർ വിസമ്മതിച്ചു . പ്രസ്തുത സ്വത്ത് മഹ്മൂദാബാദിലെ രാജാവ് എന്നറിയപ്പെടുന്ന പാക് പൗരനായ മുഹമ്മദ് അമീർ മുഹമ്മദ് ഖാന്റേതായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അമീർ അഹമ്മദ് ഖാൻ, അന്നത്തെ മഹ്മൂദാബാദിലെ രാജാവായിരുന്നു, ഇന്ത്യ വിട്ട് ഇറാഖിലേക്ക് മാറി. ഒടുവിൽ, 1957-ൽ പാക് പൗരത്വം സ്വീകരിച്ച അദ്ദേഹം താമസിയാതെ ലണ്ടനിലേക്ക് മാറി. അവിടെ വച്ച് അദ്ദേഹം 1973-ൽ മരിച്ചു. 1974 മുതൽ മഹ്മൂദാബാദിലെ രാജാവിന്റെ പിൻഗാമികൾ തന്റെ സ്വത്ത് ‘ശത്രു സ്വത്ത്’ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവൺമെന്റുമായി നിയമപോരാട്ടം നടത്തിവരികയായിരുന്നു.

 

 

Tags: bulldozerillegal building
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies