ആറ് ജെസിബി മെഷീനുകൾ , പൊളിച്ചു നീക്കിയത് 134 കെട്ടിടങ്ങൾ : ഉത്തരാഖണ്ഡ് തിരികെ പിടിച്ചത് 300 കോടിയുടെ സ്വത്തുക്കൾ , എതിർപ്പുമായി ഇടതുപക്ഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് ജെസിബി മെഷീനുകൾ , പൊളിച്ചു നീക്കിയത് 134 കെട്ടിടങ്ങൾ : ഉത്തരാഖണ്ഡ് തിരികെ പിടിച്ചത് 300 കോടിയുടെ സ്വത്തുക്കൾ , എതിർപ്പുമായി ഇടതുപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 05:05 pm IST
Facebook
Twitter
WhatsAppTelegram

നൈനിറ്റാൾ ; ഉത്തരാഖണ്ഡ് നൈനിറ്റാൾ നഗരത്തിലെ മെട്രോപോൾ പ്രദേശത്തുള്ള 134 അനധികൃത കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി . ആറ് ജെസിബി മെഷീനുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത് .

എൺപത് സബ് ഇൻസ്പെക്ടർമാരെയും 150 വനിതാ കോൺസ്റ്റബിൾമാരെയും , നാല് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകരെയും പ്രദേശത്ത് വിന്യസിച്ച ശേഷമായിരുന്നു നടപടി . 300 കോടി വിലമതിക്കുന്ന വസ്തുക്കളാണ് ഇത്തരത്തിൽ അനധികൃതമായി കൈയ്യേറിയിരുന്നത് .

ഓപ്പറേഷന് മുന്നോടിയായി വസ്തു അനധികൃതമായി കൈവശം വെച്ചവർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകുകയും വീടുകള് ഒഴിയാൻ നിർദേശിക്കുകയും ചെയ്തിരുന്നു. നോട്ടീസിനെ തുടർന്ന് കൈയേറ്റക്കാർ ഇളവ് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവരുടെ ഹർജി തള്ളുകയായിരുന്നു.

കൈയേറ്റക്കാരോട് അടിയന്തരമായി സ്ഥലം ഒഴിയാൻ ഹൈക്കോടതി നിർദേശിച്ചു. ഭരണസമിതിയുടെ ഒഴിപ്പിക്കൽ നോട്ടീസും ഹൈക്കോടതിയുടെ ഉത്തരവുകളും ഉണ്ടായിട്ടും പല കൈയേറ്റക്കാരും സ്ഥലം വിട്ടുനൽകാത്തതിനാലാണ് ബുൾഡോസർ ഉപയോഗിച്ച് അനധികൃത വീടുകൾ പൊളിക്കാൻ തുടങ്ങിയത് .

നടപടിയിൽ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും രോഷാകുലരാണ് . ഇതേസ്ഥലത്ത് വീടുകൾ തിരികെ നിർമ്മിച്ചു നൽകണമെന്നാണ് ഇടത് പ്രവർത്തകർ ആവശ്യപ്പെടുന്നത് . വർഷങ്ങളായി കൈയേറ്റക്കാർ കൈവശം വച്ചിരുന്ന ശത്രു സ്വത്തുക്കൾ ഒഴിപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) കോടതിയും ഉത്തരവിട്ടിരുന്നു . 2010ൽ സർക്കാർ ഭൂമിയുടെ കസ്റ്റഡി ഏറ്റെടുത്തിട്ടും എന്തിനാണ് ഭൂമി കയ്യേറിയതെന്ന് രേഖകൾ സമർപ്പിക്കാനും വാദിക്കാനും എസ്ഡിഎം കോടതി കൈയേറ്റക്കാർക്ക് മതിയായ സമയം നൽകി.

ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന കൈയേറ്റത്തെ പിന്തുണയ്‌ക്കുന്ന ഒരു തുണ്ട് രേഖ പോലും സമർപ്പിക്കുന്നതിൽ കൈയേറ്റക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2010ൽ സർക്കാർ ശത്രുക്കളുടെ സ്വത്ത് കസ്റ്റഡിയിലെടുത്തപ്പോൾ 116 കയ്യേറ്റക്കാരാണുണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ എസ്എൻ ബാബുൽക്കറും ചീഫ് സ്റ്റാൻഡിംഗ് കൗൺസൽ സിഎസ് റാവത്തും ചൂണ്ടിക്കാട്ടി. എല്ലാ സ്വത്തുക്കളും സർക്കാർ ഏറ്റെടുത്തു. എന്നാൽ, 2023ഓടെ ഇത് 134 ആയി ഉയർന്നു .ഇവരെല്ലാം അനധികൃത താമസക്കാരാണെന്നും അടിയന്തരമായി ഒഴിപ്പിക്കാൻ ഉത്തരവിടണമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

പത്ത് ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന് രേഖാമൂലം നൽകിയിട്ടും കൈയേറ്റക്കാർ വിസമ്മതിച്ചു . പ്രസ്തുത സ്വത്ത് മഹ്മൂദാബാദിലെ രാജാവ് എന്നറിയപ്പെടുന്ന പാക് പൗരനായ മുഹമ്മദ് അമീർ മുഹമ്മദ് ഖാന്റേതായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അമീർ അഹമ്മദ് ഖാൻ, അന്നത്തെ മഹ്മൂദാബാദിലെ രാജാവായിരുന്നു, ഇന്ത്യ വിട്ട് ഇറാഖിലേക്ക് മാറി. ഒടുവിൽ, 1957-ൽ പാക് പൗരത്വം സ്വീകരിച്ച അദ്ദേഹം താമസിയാതെ ലണ്ടനിലേക്ക് മാറി. അവിടെ വച്ച് അദ്ദേഹം 1973-ൽ മരിച്ചു. 1974 മുതൽ മഹ്മൂദാബാദിലെ രാജാവിന്റെ പിൻഗാമികൾ തന്റെ സ്വത്ത് ‘ശത്രു സ്വത്ത്’ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവൺമെന്റുമായി നിയമപോരാട്ടം നടത്തിവരികയായിരുന്നു.

 

 

Tags: bulldozerillegal building
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies