അഞ്ച് സഹോദരിമാരുടെ ഏക സഹോദരൻ , മാതാപിതാക്കളുടെ പൊന്നോമന : കാർഗിൽ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച മകന്റെ ഇഷ്ടവിഭവങ്ങളൊരുക്കി ഇന്നും കാത്തിരിക്കുന്നു ഈ അമ്മ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അഞ്ച് സഹോദരിമാരുടെ ഏക സഹോദരൻ , മാതാപിതാക്കളുടെ പൊന്നോമന : കാർഗിൽ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച മകന്റെ ഇഷ്ടവിഭവങ്ങളൊരുക്കി ഇന്നും കാത്തിരിക്കുന്നു ഈ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 07:40 pm IST
FacebookTwitterWhatsAppTelegram

ഒരമ്മയ്‌ക്ക് മക്കൾ എന്നും കുഞ്ഞുങ്ങളാണ് . ഈ ലോകത്തിന്റെ ഏത് കോണിൽ ഏത് നിലയിൽ അവർ ജീവിച്ചാലും അമ്മയുടെ കണ്ണുകളിൽ അവർക്ക് എന്നും കുട്ടിത്തമാണ് . മണ്മറഞ്ഞ് പോയ മകന്റെ ഓർമ്മയിൽ ജീവിക്കുന്ന ഇന്നും ജീവിക്കുന്ന അമ്മയാണ് മഹീന്ദർ കൗർ . ഇന്ത്യയുടെ വിജയത്തിനായി കാർഗിൽ യുദ്ധത്തിൽ തന്റെ ജീവൻ ബലിയർപ്പിച്ച ധീരസൈനികൻ രാജേഷ്കുമാറിന്റെ അമ്മ .

പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തൽവാര ബ്ലോക്കിലെ റായ്പൂർ ഗ്രാമവാസിയായിരുന്നു രാജേഷ് കുമാർ . രാജ്യസേവനം രാജേഷ് കുമാറിന് ജീവനിൽ അലിഞ്ഞ് ചേർന്ന വികാരമായിരുന്നു . രാജ്യത്തെ സേവിക്കുന്നതിനായി 1995 ൽ ഇന്ത്യൻ സൈന്യത്തിൽ 16 ഡോഗ്ര റെജിമെന്റിൽ നിയമിതനായി. 4 വർഷത്തെ സൈനിക ജീവിതം . ഇതിനിടെയാണ് രാജേഷ് കാർഗിൽ യുദ്ധത്തിൽ അണിനിരന്നത് . സ്വന്തം രാജ്യത്തിന്റെ വിജയത്തിനായി രാജേഷ് തന്റെ ജീവൻ സമർപ്പിച്ചു. രാജേഷിന്റെ അമ്മ മഹീന്ദർ കൗർ ഇപ്പോഴും തന്റെ മകൻ ജീവിച്ചിരിപ്പുണ്ടെന്നും തനിക്കൊപ്പമുണ്ടെന്നും വിശ്വസിച്ചാണ് ജീവിക്കുന്നത് .

എല്ലാ ദിവസവും മകന്റെ മുറിയിൽ പോയി കിടക്ക വൃത്തിയാക്കുന്നു . യൂണിഫോം, ഷൂസ്, എല്ലാം വൃത്തിയാക്കി വയ്‌ക്കുന്നു . ഇഷ്ടമുള്ള വിഭവം ഒരുക്കി മുറിയിൽ കൊണ്ടു വയ്‌ക്കുന്നു . തന്റെ കണ്ണിൽ മകൻ ജീവനോടെയുണ്ടെന്ന് തോന്നിക്കാൻ എല്ലാം ആ അമ്മ ചെയ്യുന്നുണ്ട് . രണ്ടു നേരവും പൂജിച്ച ശേഷം മകന്റെ ഫോട്ടോയിൽ അമ്മ ദിവസവും തിലകം ചാർത്തുന്നു. മകന്റെ ബലിയർപ്പണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഈ പതിവുകൾ ആരംഭിച്ചത്.

അഞ്ച് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു രാജേഷ് . മാതാപിതാക്കളുടെ പൊന്നോമന മകൻ . മകന്റെ ഈ ത്യാഗം 24 വർഷങ്ങൾക്ക് ശേഷവും ഓർക്കുമ്പോൾ ഈ അമ്മയുടെ നെഞ്ച് അഭിമാനത്താൽ തുടിക്കും . അമ്മാവൻ പട്ടാളത്തിലായിരുന്നതിനാൽ പട്ടാളത്തിൽ ചേരാനായിരുന്നു രാജേഷ് ആഗ്രഹിച്ചത് . ‘ എന്നാൽ ഞങ്ങളുടെ കുടുംബം ഇതിന് തയ്യാറായില്ല. അവന്റെ പിടിവാശി സഹിക്കാനാവാതെ ഞങ്ങൾ സൈന്യത്തിൽ ചേർത്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം കാർഗിൽ യുദ്ധം ആരംഭിച്ചു.മകന്റെ യൂണിറ്റിനെയും കാർഗിലിൽ വിന്യസിച്ചു. യുദ്ധം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം രണ്ട് പട്ടാളക്കാർ ഞങ്ങളുടെ വീട്ടിൽ വന്ന് മകന്റെ അപകടത്തെക്കുറിച്ച് പറഞ്ഞു. ക്രമേണ, ഗ്രാമത്തിലെ ആളുകൾ വീട്ടിൽ ഒത്തുകൂടുന്നത് കണ്ടതോടെ ഒരു പരിധിവരെ മനസ്സിലായി എന്റെ മകൻ പോയെന്ന് . അടുത്ത ദിവസം തന്നെ മകന്റെ മൃതദേഹം ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് വീട്ടിലെത്തി. ‘ കണ്ണീരടക്കിയാണ് അമ്മ മകനെ കുറിച്ച് സംസാരിച്ചത് . ഇന്നും ഗ്രാമത്തിലെ ഓരോത്തർക്കും അഭിമാനമാണ് രാജേഷ്.

 

Tags: kargil
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies