പാകിസ്താനിൽ നിന്ന് വ്യാപകമായി ഇന്ത്യയിലേക്ക് ലഹരി കടത്ത് നടക്കുന്നുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. മാലിക് മുഹമ്മദ് അഹമ്മദ് ഖാനാണ് വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. പാക് സർക്കാരിന്റെ പ്രതിരോധ കാര്യങ്ങൾ നോക്കുന്ന സ്‌പെഷ്യൽ അസിസ്റ്റന്റ് ആണ് മാലിക്
മുതിർന്ന പാകിസ്താനി മാദ്ധ്യമപ്രവർത്തകൻ ഹമീദ് മീറുമായി നടത്തിയ അഭിമുഖത്തിലാണ് ഉന്നത ഉദ്യോഗസ്ഥനും പാക് പ്രധാനമന്ത്രിയുടെ വിശ്വസ്തന്റെ വെളിപ്പെടുത്തൽ. മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ കസുറിലെ ജനപ്രതിനിധിയാണ്. പഞ്ചാബ് പ്രവിശ്യ വഴി വ്യാപകമായി ഡ്രോൺ മുഖേന ലഹരി കടത്തുന്നുണ്ടെന്നാണ് മാലിക്കിന്റെ വെളിപ്പെടുത്തൽ. ഇത് തടയാൻ വിവിധ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്നും മാലിക് പറഞ്ഞു.
പഞ്ചാബ് പോലീസ് റിപ്പോർട്ട് അനുസരിച്ച് ജൂലൈ 2022-2023 കാലഘട്ടത്തിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 795 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്ന്. ഏറെ കേസുകളും പാകിസ്താൻ അതിർത്തിക്ക് സമീപ പ്രദേശങ്ങളിലാണ്.
ഈ വർഷം ഇതുവരെ 260 കിലോ റെഹറോയിനും 19 തോക്കുകൾ, 30 മാഗസിനുകൾ, 470 വെടിയുണ്ടകൾ, 30 പാകിസ്താൻ ഡ്രോണുകൾ എന്നിവ പഞ്ചാബിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് പോലീസ് അടക്കമുള്ള ഇന്ത്യൻ സേനകൾ പിടികൂടിയിരുന്നു.
Comments