തൃശൂർ: തൃശൂർ ജില്ലയിൽ നാളെ സമ്പൂർണ്ണ നഴ്‌സസ് പണിമുടക്ക്. ജില്ലയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെ പണിമുടക്കും. യുഎൻഎ അംഗത്വമുള്ള നഴ്‌സുമാരായിരിക്കും പണിമുടക്കും. കേസിൽ നൈൽ ഹോസ്പിറ്റൽ എംഡി ഡോ അലോകിനെതിരെ കർശന നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്
ഗർഭിണിയായ നഴ്‌സിനെ അടക്കം മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് തൃശൂർ ജില്ലയിലെ നഴ്‌സുമാർ പണിമുടക്കുന്നത്. നൈൽ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ആശുപത്രി ഉടമയും ഡോക്ടറുമായ അലോക് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇയാളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം ചെയ്യാനാണ് തീരുമാനം. നഴ്‌സുമാരും ഡോക്ടർമാരും തമ്മിലുള്ള ചർച്ചക്കിടയിലാണ് ഗർഭിണിയായ നഴ്‌സിനെ അലോക് ചവിട്ടിയത്.
സ്റ്റാഫ് നഴ്സായ ലക്ഷ്മിക്കാണ് ഡോക്ടറുടെ ചവിട്ടേറ്റത്. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ആറ് നഴ്‌സുമാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഴ്‌സുമാരും എംഡിയും തമ്മിൽ ചർച്ച നടന്നത്. ചവിട്ടേറ്റതിനെ തുടർന്ന് ഗർഭിണിയായ ലക്ഷ്മി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നഴ്‌സുമാരുടെ സംഘടനയിൽ അംഗമായ ശേഷമാണ് പ്രശ്നങ്ങളുണ്ടായതെന്ന് ലക്ഷ്മി പറയയുന്നു. കൂടാതെ യാതൊരു കാരണവുമില്ലാതെ കുറച്ച് നഴ്‌സുമാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു.
















Comments