തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ വർഗീയ വിഷം പടർത്താനാണ് ഷംസീർ ശ്രമിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ. മരണം കണ്ട് അറപ്പു തീരാത്തവനും ചോരക്കൊതി കൊണ്ട് നടക്കുന്ന വ്യക്തിയുമാണ് ജയരാജനെന്നും ആക്ഷേപം ഉയരുകയാണ്. ഇവർക്കെതിരെ നടപടിയെടുക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് യുവമോർച്ചയുടെ തീരുമാനമെന്ന് പ്രഫുൽ പറഞ്ഞു.
ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെയും കൊലവിളി പ്രസംഗം നടത്തിയ പി ജയരാജനെതിരെയും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവമോർച്ച. കണ്ണൂരിൽ വീണ്ടും ചോരപ്പുഴ ഒഴുക്കാനാണ് പി ജയരാജൻ ശ്രമിക്കുന്നതെന്ന് പ്രഫുൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു.
നിരവധി പരാതികൾ ലഭിച്ചിട്ടും എഎൻ ഷംസീറിനെതിരെയും പി ജയരാജനെതിരെയും പോലീസ് നടപടിയെടുക്കുന്നില്ല. ഷംസീറിന്റെ പ്രവൃത്തി ഒരു സ്പീക്കർക്കോ ജനപ്രതിനിധിയ്‌ക്കോ ചേർന്നതല്ലെന്നും യുവമോർച്ച രൂക്ഷമായി വിമർശിച്ചു. പോലീസ് നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം തുടരാൻ തന്നെയാണ് യുവമോർച്ചയുടെ തീരുമാനമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.
Comments