ശ്രീഹരിക്കോട്ട: പിഎസ്എൽവി സി-56 വിക്ഷേപിച്ച് ഇന്ത്യൻ ബഹിരാകാശ സംഘടന. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളുമായി രാവിലെ 6.30നാണ് പിഎസ്എൽവി സി-56 വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ 58-ാം വിക്ഷേപണ ദൗത്യമാണിത്. ശ്രീഹരി കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് സിംഗപ്പൂർ സർക്കാരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം, ഇസ്രായേലി എയ്റോ സ്പേസിന്റെ സിന്തറ്റിക് അപെർച്ചർ റഡാർ ഉൾപ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് വിക്ഷേപിച്ചത്.
#WATCH | Indian Space Research Organisation (ISRO) launches its PSLV-C56 with six co-passenger satellites from Satish Dhawan Space Centre (SDSC) SHAR, Sriharikota.
(Source: ISRO) pic.twitter.com/2I1pNvKvBH
— ANI (@ANI) July 30, 2023
ഭൂമിയിൽ നിന്നും 535 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെത്തിക്കുക എന്നതാണ് വിക്ഷേപണ ദൗത്യം. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡും സിംഗപ്പൂർ ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഏജൻസിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡി.എസ്.-സാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് വിക്ഷേപണത്തിന്റെ പ്രധാനദൗത്യം. ഉപഗ്രഹത്തിന് 361.9 കിലോഗ്രാം ഭാരമുണ്ടെന്നാണ് കണക്ക്. ആർക്കേഡ്, വെലോക്സ്-എ.എം., ഓർബ്-12 സ്ട്രൈഡർ തുടങ്ങിയ ചെറു ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിച്ചത്. കുഞ്ഞൻ ഉപഗ്രഹങ്ങളായ ഗലാസിയ-2, സ്‌കൂബ്-2, നുല്ലോൺ എന്നിവയും വിക്ഷേപിച്ചു. മൂന്നുകിലോഗ്രാം മുതൽ 23.58 കിലോഗ്രാം വരെ തൂക്കമുള്ളവയാണ് ഇവ.
നേരത്തെ ജൂലൈ 26-നായിരുന്നു വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് വിക്ഷേപണ തീയതി നേരത്തെ ആവുകയായിരുന്നു. രാജ്യത്തിന്റെ അഭിമാന ദൗത്യമായിരുന്ന ചന്ദ്രയാൻ-3ന്റെ വിക്ഷേപണത്തിന് പിന്നാലെയാണ് പുതിയ വിക്ഷേപണം.
















Comments