വാഷിംഗ്ടണ്‍: ചൈനീസ് സര്‍ക്കാരിന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് അമേരിക്കൻ നാവികർ അറസ്റ്റിൽ. ജിന്‍ചാവോ പാട്രിക് വെയ് (22), വെന്‍ഹെങ് ഷാവോ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പണത്തിന് പകരമായി അമേരിക്കൻ ദേശീയ പ്രതിരോധ വിശദാംശങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് രണ്ട് നാവികര്‍ക്കെതിരെയുള്ള ആരോപണം.
സാൻഡീയാഗോയിലെ യുഎസ്എസ് എസ്സെക്സ് എന്ന കപ്പലില്‍ ജോലി ചെയ്തിരുന്ന രണ്ടാം ക്ലാസിലെ പെറ്റി ഓഫീസറായ മിസ്റ്റര്‍ വെയ്ക്കെതിരെ ചാരവൃത്തി ആരോപിച്ചും കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കിലെ ഒരു പെറ്റി ഓഫീസറായ ഷാവോയ്ക്കെതിരെ ഗൂഢാലോചനയ്ക്കും കൈക്കൂലി വാങ്ങിയതിനുമാണ് കേസെടുത്തത്.
കാലിഫോര്‍ണിയയിലെ പോര്‍ട്ട് ഹ്യൂനെമിലെ യുഎസ് നേവല്‍ ബേസിലാണ് ഷാവോ ജോലി ചെയ്തിരുന്നത്. കൂടാതെ സജീവമായ യുഎസ് സുരക്ഷാ ക്ലിയറന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇതാണ് രഹസ്യ വിവരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇയാൾക്ക് ലഭിക്കാൻ കാരണമെന്ന് കരുതുന്നു.
അതേസമയം പ്രതികൾ പ്രവര്‍ത്തിച്ച സാങ്കേതിക വിദ്യകളെക്കുറിച്ചും അന്താരാഷ്ട്ര സൈനികാഭ്യാസമുള്പ്പെടെ വരാനിരിക്കുന്ന നാവിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു
ചാരവൃത്തിക്ക് 14,866 ഡോളര്‍ പ്രതിഫലം വാങ്ങിയെന്നാണ് ആരോപണം. കുറ്റം തെളിഞ്ഞാല്‍ പരമാവധി 20 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
Comments