കർക്കിടകമാസത്തിലെ രഹസ്യക്കൂട്ട്; കൂടൽമാണിക്യ ക്ഷേത്രത്തിലെ മുക്കുടിക്കൂട്ട് ഐതിഹ്യവും തയാറാക്കേണ്ട വിധവും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Food

കർക്കിടകമാസത്തിലെ രഹസ്യക്കൂട്ട്; കൂടൽമാണിക്യ ക്ഷേത്രത്തിലെ മുക്കുടിക്കൂട്ട് ഐതിഹ്യവും തയാറാക്കേണ്ട വിധവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 08:21 pm IST
FacebookTwitterWhatsAppTelegram

കർക്കിടകമാസം ആചാരാനുഷ്ടാനങ്ങളുടെ മാസം കൂടിയാണ്. ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാനും ആരോഗ്യം വീണ്ടെടുക്കാനും വിവിധ തരം ഔഷധകഞ്ഞികൾ സേവിക്കുന്നതും കർക്കിടക മാസത്തിൽ പതിവാണ്. ഇതിൽ കർക്കിടകത്തിലെ മുക്കുടി സേവ പഴമക്കാർക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. പഴമയുടെ രുചിയായതിനാൽ തന്നെ പലരും ഇതിന്റെ കൂട്ട് രഹസ്യമായി തന്നെ സൂക്ഷിച്ചിരുന്നു. കർക്കിടകമാസത്തിലാണ് ഇതിന് കൂടുതൽ പ്രചാരമുള്ളതെങ്കിൽ കൂടി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും മുക്കുടി സേവ ഒരു പ്രധാന നൈവേദ്യം കൂടിയാണ്. ഇരിങ്ങാലക്കുടയിലെ കൂടൽ മാണിക്യ ക്ഷേത്രവും വൈക്കം മഹാദേവ ക്ഷേത്രവുമെല്ലാം മുക്കുടി സേവ ഉള്ള ക്ഷേത്രങ്ങളാണ്.

കൂടൽമാണിക്യ ക്ഷേത്രത്തിൽ മുക്കുടി സേവയെ സംബന്ധിച്ച് ഇന്നും നിലനിൽക്കുന്ന ഐതിഹ്യപരമായ ഒരു കഥയുണ്ട്. എന്താണെന്ന് നോക്കാം…

ഒരു സായന്തനത്തിൽ വില്വമംഗലം സ്വാമിയാർ കൂടൽമാണിക്യം ക്ഷേത്രത്തിലെത്തുകയുണ്ടായി. അത്താഴപൂജ കഴിഞ്ഞ് നടതുറന്നിരിക്കുന്ന സമയത്തായിരുന്നു വില്വമംഗലം ഇവിടെയ്‌ത്തുന്നത്. ഏത് ക്ഷേത്രത്തിലെയും പ്രതിഷ്ഠാ മൂർത്തിയെ നേരിൽ കാണുന്നതിന് സാധിക്കുന്ന അതീന്ദ്രിയ ജ്ഞാനിയായിരുന്നു വില്വമംഗലം സ്വാമിയാർ കൂടൽ മാണിക്യ ക്ഷേത്രത്തിലെത്തിയ സ്വാമിയാർക്ക് ക്ഷേത്രത്തിലെവിടെയും ഭഗവാന്റെ സാന്നിദ്ധ്യം അറിയാനായില്ല. ഇതോടെ ക്ഷേത്രത്തിനു പുറത്തിറങ്ങി വില്വമംഗലം സ്വാമിയാർ അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഉള്ള പാടവരമ്പത്ത് അസാധാരണമായ ജ്യോതിപ്രഭയുള്ള ഒരു ചെറുപ്പക്കാരനെ സ്വാമിയാർ കാണുകയുണ്ടായി. സ്വാമിയാർ നേരെ അദ്ദേഹത്തിനടുത്ത് ചെന്നു. വെള്ളം കയറി കിടക്കുന്ന പാടവരമ്പത്ത് എന്തോ തിരയുകയായിരുന്നു യുവാവ്. അദ്ദേഹത്തിന്റെ ഒരു കയ്യിൽ ചില സസ്യങ്ങളും ഉണ്ടായിരുന്നു. സ്വാമിയാരെ കണ്ട യുവാവ് അദ്ദേഹത്തോട് എന്താ ഈ വഴി എന്ന് ചോദിച്ചുവത്രെ. താൻ അന്വേഷിച്ചിറങ്ങിയ ഭഗവാൻ തന്നെയാണ് തനിയ്‌ക്ക് മുന്നിൽ നിൽക്കുന്ന യുവാവെന്ന് അതീന്ദ്രിയ ജ്ഞാനിയായ വില്വമംഗലം സ്വാമിയാർ മനസിലാക്കി. ഭക്താഗ്രേസരനായ അദ്ദേഹം വിനയത്തോടെ ഇങ്ങനെ മറുപടി കൊടുത്തു:

‘അകത്ത് കാണാത്തതിനാൽ അടിയൻ തിരഞ്ഞ് എത്തിയതാണ്”

പുഞ്ചിരിയായിരുന്നു ഭഗവാന്റെ മറുപടി.

ഈ സമയത്ത് ഈ പാടത്ത് എന്താ അന്വേക്ഷിക്കുന്നത് എന്ന് സ്വാമിയാർ ചെറുപ്പക്കാരനോട് ആരാഞ്ഞു.

ഇന്ന് പുത്തരി ആയതിനാൽ നിറയെ കഴിച്ചെന്നും വയർ നിറഞ്ഞത് അറിഞ്ഞില്ലെന്നും ഇപ്പോൾ വയർ അസ്വസ്ഥമാണെന്നും ഭഗവാൻ സ്വാമിയോട് പറയുകയുണ്ടായി. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയിൽ അന്വേഷിച്ച ഇലചെടി കിട്ടുകയും ചെയ്തു. ഭഗവാൻ തന്റെ കൈവശം ഉണ്ടായിരുന്ന ഇലചെടികൾ സ്വാമിയാരുടെ കൈവശം കൊടുത്തു. ഈ ഇലചെടികൾ കൊണ്ട് ഉണ്ടാക്കുന്ന കൂട്ട് നാളെ ഉച്ച ഭക്ഷണത്തിന് കിട്ടിയാൽ ഇപ്പോൾ ഉള്ള വിഷമതകൾ എല്ലാം ഭേദമാകുമെന്ന് പറഞ്ഞു കൊണ്ട് ഭഗവാൻ അവിടെ നിന്ന് യാത്ര പറയാതെ നടന്നകന്നു.

കാര്യം ഗ്രഹിച്ച സ്വാമിയാർ ക്ഷേത്രം തന്ത്രികളെയും അധികാരികളെയും വിവരം ധരിപ്പിച്ചു. സ്വാമിയാരെ അറിയാവുന്ന ക്ഷേത്രം അധികാരികൾ ആ ഇലചെടികൾ എല്ലാം കുട്ടഞ്ചേരി മൂസിന്റെ അടുത്ത് എത്തിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തു. സ്വാമിയാരുടെ നിർദ്ദേശാനുസരണം മൂസ് ഔഷധകൂട്ട് ഉണ്ടാക്കുകയും അടുത്ത ദിവസം ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കുകയും ചെയ്തുവത്രെ. അന്ന് നിവേദിച്ച ഔഷധകൂട്ടാണ് ഇന്ന് പ്രശസ്തമായിത്തീർന്ന മുക്കുടി നിവേദ്യം എന്നാണ് ഐതിഹ്യം.

മുക്കുടി പല രീതിയിലാണ് പല നാടുകളിലും തയാറാക്കുന്നത്. സാധാരണയായി കർക്കിടക കഞ്ഞി കഴിക്കുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പ് മുക്കുടി ഉണ്ടാക്കി കുടിക്കുന്നതാണ് പതിവ്. എന്നാൽ ദഹന പ്രശ്‌നങ്ങളുണ്ടാകുമ്പോൾ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി കഞ്ഞിയുടെ കൂടെയോ അല്ലാതെയോ കഴിക്കുന്നത് നല്ലതാണ്. ഒരു കാലത്ത് അതീവ രഹസ്യമാക്കി വച്ച ഈ മുക്കുടിക്കൂട്ടുകളിൽ ഒന്ന് താഴെ കൊടുക്കുന്നു.

ചേരുവകൾ:

ഒന്നാം ചേരുവകൾ

പുളിയാറില -ഒരു പിടി

പനിക്കൂർക്കയില-രണ്ടോ മൂന്നോ തണ്ട്

മുക്കുറ്റി-രണ്ടോ മൂന്നോ എണ്ണം മുഴുവൻ

രണ്ടാം ചേരുവകൾ

മഞ്ഞൾപ്പൊടി-ഒരു ടീസ്പൂൺ

കുരുമുളക് -ഒരു ടീസ്പൂൺ

അയമോദകം-അര ടീസ്പൂൺ

നല്ല ജീരകം -അര ടീസ്പൂൺ

ചുക്ക് -ഒരു ചെറിയ കഷണം

ഇന്തുപ്പ് -ഒരു നുള്ള്

മൂന്നാം ചേരുവ

അധികം പുളിക്കാത്ത മോര്-അര ലിറ്റർ

തയാറാക്കുന്ന വിധം

ഒന്നാം ചേരുവകൾ ഓരോന്നായി ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ഒരു മൺ പാത്രത്തിൽ ഇത് അരിച്ചൊഴിച്ച് അതിലേക്ക് രണ്ടാം ചേരുവകളെല്ലാം ചേർക്കുക. ചുക്ക് പൊടിച്ചാണ് ഇവയ്‌ക്കൊപ്പം ചേർക്കേണ്ടത്. ഇതിലേക്ക് ഒരു നുള്ള് ഇന്തുപ്പും അധികം പുളിക്കാത്ത മോരും ചേർത്ത് നന്നായി ഇളക്കുക. ഇത് ചെറു തീയിൽ വച്ച് ഒരേ രീതിയിൽ പതിയെ ഇളക്കി കൊടുത്ത് ആറേഴു മിനിറ്റു കഴിഞ്ഞ് വാങ്ങി വച്ച് ഉപയോഗിക്കാവുന്നതാണ്.

Tags: karkkidakamSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies