ബീജിംഗ്: ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 33 പേർ മരിച്ചതായും 18 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. റെക്കോർഡ് മഴയാണ് ചൈനയിൽ പെയ്തത്.
മഴയെത്തുടർന്ന് രാജ്യത്ത് വൻ നാശനഷ്ടമാണ് സംഭവിച്ചത്. ഡോക്സുരി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ശക്തമായ മഴ തുടങ്ങിയത്. തലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വടക്കൻ ചൈനയിലെ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നിരവധി പേർ മരണപ്പെട്ടിരുന്നു.
ബീജിംഗിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയില്‍ ഏകദേശം 850,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ നിന്നും 26 പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു. ബുധനാഴ്ച വരെ നഗരത്തില്‍ 744.8 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments