ന്യൂഡൽഹി : പാർലമെന്റിൽ കോൺഗ്രസിന്റെ ചൈന ബന്ധം ഉന്നയിച്ച് ബിജെപി എംപി കേണൽ രാജ്യവർധൻ സിങ് റാത്തോർ . 2008ൽ ഇന്ത്യൻ കായികതാരങ്ങൾ ബെയ്ജിംഗ് ഒളിമ്പിക്സിൽ പങ്കെടുക്കുമ്പോൾ കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുൽ ഗാന്ധിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുമായുള്ള കൂടിക്കാഴ്ചയിൽ തിരക്കിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റാത്തോർ ഈ ഒളിമ്പിക്സിൽ മെഡൽ നേടിയിരുന്നു.
“ഞാൻ 2008 ൽ ചൈനയിൽ നടന്ന ബെയ്ജിംഗ് ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഞങ്ങളെ കാണാൻ വരുന്നു എന്ന വാർത്തയാണ് ഞങ്ങൾക്ക് ലഭിച്ചത്. പക്ഷേ അവർ ഞങ്ങളെ കാണാൻ വന്നില്ല, ഞങ്ങൾ അവരെ കണ്ടില്ല. അവർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുമായി കൂടിക്കാഴ്ച നടത്തി. എന്നിട്ട് അവർ റിമോട്ട് കൺട്രോളിൽ ഭരണം നടത്തി. ഏതെങ്കിലും സൈനികൻ ഇത്തരത്തിൽ ശ്രമിച്ചാൽ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുമായിരുന്നു. അവരാണ് (സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും) അന്ന് ഇവിടെ ഭരിച്ചിരുന്നത്. അവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണം.”രാജ്യവർധൻ സിംഗ് റാത്തോർ പറഞ്ഞു.
കോൺഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും 2008-ൽ ബീജിംഗിൽ ഉന്നതതല വിവര കൈമാറ്റത്തിനും പരസ്പര സഹകരണത്തിനുമായി കരാറിൽ ഒപ്പുവച്ചിരുന്നു. സുപ്രധാനമായ ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളിൽ പരസ്പരം കൂടിയാലോചിക്കാൻ ഇരുപക്ഷത്തിനും ധാരണാപത്രം അവസരമൊരുക്കി. അന്നത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയാണ് ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ചൈനീസ് പക്ഷത്തിന് വേണ്ടി ഒപ്പിട്ടത് പാർട്ടിയുടെ അന്നത്തെ വൈസ് ചെയർമാനും സിപിസിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഷി ജിൻപിംഗ് ആണ്. അന്നത്തെ കോൺഗ്രസ് അധ്യക്ഷയും രാഹുൽ ഗാന്ധിയുടെ അമ്മയുമായ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്.
ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ്, സോണിയയും മകൻ രാഹുൽ ഗാന്ധിയും ഷി ജിൻപിംഗുമായും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മറ്റ് മുതിർന്ന നേതാക്കളുമായും ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു
Comments