ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ യുദ്ധക്കുറ്റവാളി ദിലാവർ ഹുസൈൻ സയീദി ജയിലിൽ മരിച്ചു: മണ്മറഞ്ഞത് 1971ലെ യുദ്ധത്തിൽ ഹിന്ദുക്കൾക്കും ബംഗ്ലാദേശ് അനുകൂലികൾക്കും എതിരായ യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഭീകരനായ വാർ ക്രിമിനൽ; ഇയാൾക്ക് ഇന്ത്യയിലും ആരാധകർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ യുദ്ധക്കുറ്റവാളി ദിലാവർ ഹുസൈൻ സയീദി ജയിലിൽ മരിച്ചു: മണ്മറഞ്ഞത് 1971ലെ യുദ്ധത്തിൽ ഹിന്ദുക്കൾക്കും ബംഗ്ലാദേശ് അനുകൂലികൾക്കും എതിരായ യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഭീകരനായ വാർ ക്രിമിനൽ; ഇയാൾക്ക് ഇന്ത്യയിലും ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 06:40 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ഭീകരനായ യുദ്ധകുറ്റവാളിയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷനായ ദിലാവർ ഹുസൈൻ സയ്യിദി മരിച്ചു.ഇയാൾക്ക് 83 വയസായിരുന്നു. ഇയാളെ തടവിൽ പാർപ്പിച്ചിരുന്ന കാശിംപൂർ സെൻട്രൽ ജയിലിൽ വച്ചു ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബംഗ്ലാദേശ് വിമോചന സമര കാലത്ത് കിഴക്കേ പാകിസ്ഥാനിൽ നടന്ന അടിച്ചമർത്തലിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം വളർത്തിയ ‘റസാക്കാർ’ എന്ന സ്വകാര്യ കൂലിപ്പട്ടാളത്തിലെ അംഗമായിരുന്നു സയീദി.ബംഗാളി സംസാരിക്കുന്ന കിഴക്കൻ പാകിസ്ഥാനികളെ അധമരും അശുദ്ധരുമായി കണക്കാക്കിയ പടിഞ്ഞാറൻ പാകിസ്ഥാൻ സൈന്യം, സൈനിക ഉദ്യോഗസ്ഥരും ബിഹാറി മുസ്ലീം കുടിയേറ്റക്കാരും ബംഗ്ളദേശ് വിരുദ്ധരും അടങ്ങുന്ന “റസാക്കാർ” എന്ന സ്വകാര്യ കൂലിപ്പടയെ വളർത്തുകയായിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെയും പ്രവിശ്യാ ഗവൺമെന്റിന്റെയും മേൽനോട്ടത്തിൽ റസാക്കാർമാർ ബംഗ്ലാദേശ് അനുകൂലികളെ കൂട്ടക്കൊല ചെയ്തു. അവർ ദശലക്ഷക്കണക്കിന് ഹിന്ദുക്കളെയും പടിഞ്ഞാറൻ പാകിസ്ഥാന്റെ പരമാധികാരത്തെ എതിർക്കുന്ന പ്രതിഷേധക്കാരെയും കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യവും അതിന്റെ പിന്തുണയുള്ള റസാക്കർ കൂലിപ്പടയും 300,000 മുതൽ 3,000,000 വരെ ആളുകളെ കൊന്നൊടുക്കുകയും 200,000-400,000 ബംഗ്ലാദേശി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.

1971ലെ യുദ്ധത്തിൽ ഹിന്ദുക്കളുടെയും ബംഗ്ലാദേശ് അനുകൂലികളുടെയും വംശഹത്യക്ക് നേതൃത്വം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാവായ ദിലാവർ ഹുസൈൻ സയ്യിദിയാണ് .1996 മുതൽ 2006 വരെ പിറോജ്പൂർ-1 ബാരിസൽ മണ്ഡലത്തിലെ മുൻ പാർലമെന്റ് അംഗമായ സയീദിയെ മതവികാരം വ്രണപ്പെടുത്തിയതിനു 2010ൽ അറസ്റ്റ് ചെയ്തിരുന്നു. അതേ വർഷം ആഗസ്റ്റ് 2 ന്, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിനു അയാളെ അറസ്റ്റ് ചെയ്തു. 2013-ൽ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐസിടി) ആൾക്കൂട്ട കൊലപാതകം, പീഡനം, ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുക, സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 20 കുറ്റങ്ങൾ ചുമത്തി . വിമോചനയുദ്ധവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ഇരുപതിൽ എട്ടെണ്ണത്തിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2013 ഫെബ്രുവരി 28-ന് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ അയാൾക്ക്‌ വധശിക്ഷ വിധിച്ചു.പാകിസ്ഥാൻ സൈന്യത്തിന് രഹസ്യവിവരങ്ങൾ കൈമാറുക, ബലാത്സംഗം, തീവെപ്പ്, കൊള്ളയടിക്കൽ എന്നിവയായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങൾ.

ഒരു വർഷത്തിനുശേഷം, ബംഗ്ലാദേശ് സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. സയീദിക്കെതിരെ ചുമത്തിയ 20 കുറ്റങ്ങളിൽ 5 കുറ്റങ്ങൾ തെളിഞ്ഞതിനാലാണ് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ കൂടിയായ യുദ്ധക്കുറ്റവാളി ദിലാവർ ഹുസൈൻ സയീദിക്കു ഇന്ത്യയിലും ധാരാളം ആരാധകർ ഉണ്ട്. ഇയാളുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിൽ നിരവധി ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. തുടർന്ന് രാജ്യമൊട്ടാകെ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

 

Tags: Jamaat-e-Islami
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies