ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി ഡോ. സുധാൻഷു ത്രിവേദി. ലഡാക്ക് സന്ദർശന വേളയിയിലാണ് ജനശ്രദ്ധ ആകർഷിക്കാനായി രാഹുൽ വിവാദ പരാമർശം നടത്തിയത്. ചൈനയിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച തുക തിരിച്ചു നൽകാൻ രാഹുൽ തയ്യാറാണോയെന്നും സുധാൻഷു ത്രിവേദി ചോദിച്ചു.
ഇന്ത്യയ്‌ക്കും പാകിസ്താനും ഇടയിലുള്ള സമാധാന ചർച്ചകളെ ഭീകരത ബാധിക്കില്ല എന്നതായിരുന്നു കോൺഗ്രസ് നയം. എന്നാൽ ഞങ്ങളുടെ നയം സമാധാന ചർച്ചകളും ഭീകരവാദവും ഒരുമിച്ചു പോകില്ല എന്നതാണ് ബിജെപി എംപി വ്യക്തമാക്കി. ഇത്തരം നിലാപാട് സ്വീകരിച്ച കോൺഗ്രസ് നേതാവാണ് ഇപ്പോൾ നീണ്ട പ്രസംഗം നടത്തുന്നത്.
രാഹുൽ എന്തിനാണ് ചൈനയോട് ഇത്രയും സ്‌നേഹം കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച ഗ്രാന്റ് തിരികെ നൽകുന്നുണ്ടോ, അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധമുണ്ടോ സുധാൻഷു ത്രിവേദി ചോദിച്ചു.
ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയ്‌ക്ക് ശേഷമുള്ള ഏറ്റവും മോശമായ നയതന്ത്ര ഒറ്റപ്പെടലിലൂടെയാണ് ചൈന കടന്നുപോകുന്നത്. ചൈനയുമായുള്ള കോൺഗ്രസ് സർക്കാരിന്റെ ബന്ധവും ചൈനയുമായുള്ള നരേന്ദ്രമോദി സർക്കാരിന്റെ ബന്ധവും പകൽ പോലെ വ്യക്തമാണ്. ദോക്ലാം സന്ദർശന സമയത്ത് ചൈനീസ് അംബാസഡറുടെ കൂടെ രാഹുൽ സമയം ചെലവിടുകയും ഭക്ഷണം കഴിക്കുകയും ചെയ്തത് പുറത്ത് പറയാൻ രാഹുൽ ഇതുവരെ തയ്യാറായിട്ടില്ല. ചൈനയാണ് ഇതിന്റെ ഫോട്ടോ പുറത്ത് വിട്ടതെന്ന് സുധാൻഷു ത്രിവേദി പറഞ്ഞു.
Comments