തിരുവനന്തപുരം: ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർക്കെതിരെ കാപ്പ ചുമത്തിയത് ശരിവെച്ച് ഹൈക്കേോടതി. ചുമത്തിയ കാപ്പ റദ്ദാക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കാപ്പ ചുമത്തിയതിൽ എതിരായി ആകാശ് തില്ലങ്കേരിയുടെ അച്ഛനും ജിജോ തില്ലങ്കേരിയുടെ ഭാര്യയുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതാണ് കാപ്പ ചുമത്താൻ കാരണമെന്നായിരുന്നു ഇരുവരുടെയും കുടുംബങ്ങളുടെ വാദം. എന്നാൽ സിപിഎം കേസിൽ കക്ഷിയല്ലെന്നും വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.
ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയെ ഫെബ്രുവരിലാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി സ്വീകരിച്ചത്. ആകാശിന്റെ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുമ്പോഴാണ് ഇത്തരത്തിലൊരു നടപടിയിലേയ്‌ക്ക് പോലീസ് കടന്നത്.
Comments