ലക്‌നൗ: ജ്ഞാനവാപി ക്ഷേത്രത്തിലെ സർവേ പൂർത്തിയായി. ഇതിന്റെ പഠന റിപ്പോർട്ട് ഇന്ന് വാരാണസിയിലെ ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ജ്ഞാൻവാപി പരിസരത്ത് നിലവിലുള്ള പള്ളി പണിയാനായി ക്ഷേത്രം തകർത്തിരുന്നോ എന്നതാണ് ആർക്കിയോളജി സർവേ പരിശോധിച്ചത്. കഴിഞ്ഞ മാസം ആരംഭിച്ച സർവേ പരിസരത്ത് ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ അടക്കുള്ള സാങ്കേതിക സംവിധാനങ്ങൾ പരിശോധനയ്‌ക്കായി ഉപയോഗിച്ചിരുന്നു.
ജില്ലാ കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് വുളു ചെയ്യുന്ന സ്ഥലം ഒഴികെയുള്ള പ്രദേശങ്ങളിൽ ശാസ്ത്രീയ സർവേ ആരംഭിച്ചു. 2021-ൽ നടത്തിയ വീഡിയോ സർവേയിൽ ‘ശിവലിംഗം’ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്തിന് സംരക്ഷണം ഉറപ്പാക്കാൻ വാരണാസി ജില്ലാ കളക്ടറോട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ പ്രദേശം സീൽ ചെയ്തിരിന്നു.
പള്ളിയുടെ പുറം ഭിത്തിയിലെ ദേവ വിഗ്രഹങ്ങളെ ആരാധിക്കാൻ അനുമതി തേടിയുള്ള ഹിന്ദു സ്ത്രീകൾ 2021 ഓഗസ്റ്റിൽ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സർവേയിലേക്ക് നയിച്ചത്. ശിവക്ഷേത്രം തകർത്താണ് പള്ളി പണിതെന്ന് ആദ്യ കാഴ്ചയിൽ തന്നെ കാണാൻ സാധിക്കും.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് പുരോഹിതർ ആവശ്യവുമായി 1991 ൽ വാരണാസി കോടതിയിൽ ഹർജി നൽകിയിരുന്നു. തർക്ക പ്രദേശങ്ങളിൽ സർവേ നടത്താൻ എഎസ്ഐയോട് നിർദ്ദേശിച്ചെങ്കിലും ഈ കേസിന്റെ നടപടികൾ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2021-ൽ വീഡിയോഗ്രാഫി സർവേ നടത്താൻ വാരാണസി കോടതി ഉത്തരവിട്ടതിനെ തുടർന്ന് വുളു ചെയ്യുന്ന പ്രദേശത്ത് ശിവലിംഗം കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് ജലധാരയാണെന്നായിരുന്നു പള്ളിയുടെ വാദം.
Comments