സനതാനധർമ്മം തുടച്ചുനീക്കണമെന്നുമുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ശക്തമായി വിമർശിച്ച് ബിജെപി നേതാവ് അനിൽ കെ. ആന്റണി. പ്രതിപക്ഷ മുന്നണിയിലെ പാർട്ടികളുടെ ഉള്ളിലുള്ളത് ഹിന്ദുകളോടുള്ള വിദ്വേഷമാണെന്ന് അദ്ദേഹം പറഞ്ഞു. ആ വിദ്വേഷമാണ് ഇവരിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. കശ്മീരിൽ കണ്ട അതേ കാര്യം ഇനി ഭാരതത്തിന്റെ ഓരോ കോണിലും കാണേണ്ടി വരും.
നരേന്ദ്രമോദിയെ പുറത്താക്കണം എന്നത് പോലെ രാജ്യത്തെ ഛിന്നഭിന്നമാക്കണമെന്നുമുള്ള അജണ്ടയാണ് ഇവർക്കുള്ളത്. അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ഫണ്ടിംഗ് സ്വീകരിച്ചാണ് ഇവരെല്ലം ഇത് പറയുന്നത്. അധികം താമസിയാതെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഹിന്ദുക്കൾക്കെതിരെ രംഗത്ത് വരും. നരേന്ദ്രമോദിയെ പുറത്താക്കുകയും ഭാരതം എന്ന മഹത്തായ രാഷ്‌ട്രത്തെ നശിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഓരേ വീട്ടിൽ തന്നെയാണ് അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് കഴിക്കുന്നതും മകൻ ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതും എന്തൊരു വിരോധാഭാസമാണ് ഇത്. ഇവരെല്ലാം ഭാരതത്തെ തകർക്കാൻ പണം നൽകുന്ന അന്താരാഷ്‌ട്ര സംഘത്തിന്റെ പാവകളാണ്.
ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. മഹാരോഗങ്ങളെ പ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങണമെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി. നിങ്ങൾ സനാതന ധർമ്മ വിരുദ്ധ സമ്മേളനമല്ല സനാതന ധർമ്മ ഉന്മൂലന സമ്മേളനമാണ് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്ക് മന്ത്രി പ്രസംഗത്തിൽ നന്ദി പറയുകയും ചെയ്തു.
Comments