രോഗത്തിന് മുൻപേ പരക്കുന്ന തെറ്റിദ്ധാരണ! നിപയെ കുറിച്ച് പ്രചരിക്കുന്ന  ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; വാസ്തവമറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കുക
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രോഗത്തിന് മുൻപേ പരക്കുന്ന തെറ്റിദ്ധാരണ! നിപയെ കുറിച്ച് പ്രചരിക്കുന്ന  ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; വാസ്തവമറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കുക

Janam Web Desk by Janam Web Desk
Sep 13, 2023, 07:12 am IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് നാം. എന്താണ് നിപ വൈറസ് ബാധയെന്നും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഓരോരുത്തരും അറിഞ്ഞുവെക്കേണ്ടതാണ്. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങളാണ് പാലിക്കേണ്ടത്. കൃത്യമായ ജാഗ്രതയോടെയും കരുതലോടെയും നിപയെ തുരത്താൻ കേരളത്തിനാകുമെന്ന് പ്രതീക്ഷിക്കാം.

ഭയമില്ലെങ്കിലും പലർക്കും നിപയെ കുറിച്ച് സംശയങ്ങളുണ്ടാകാം. ഇതി മുതലെടുത്ത് പലരും തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവരുമുണ്ട്. ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങളിൽ നിന്ന് മുഖം തിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. നിപയെ കുറിച്ച് പ്രചരിക്കുന്ന ചില തെറ്റായ വിവരങ്ങളിതാ.. അവയുടെ സത്യവും.

1) വായുവിലൂടെ പകരുന്ന രോഗമാണ് നിപ എന്നാണ് പലരും കരുതുന്നത്. എങ്കിൽ തെറ്റി, നിപ രോഗം വൈറസിലൂടെ പകരില്ല. ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ട് ബന്ധപ്പെടുന്നതിലൂടെ മാത്രമാണ് വൈറസ് വ്യാപിക്കുകയുള്ളൂ. ഈ വ്യാപനം തടയാനാണ് മാസ്‌കും സാനിറ്റൈസറും നിർബന്ധമെന്ന് പറയുന്നത്.

2) പനിയുള്ള എല്ലാവർക്കും നിപ സാധ്യത പ്രവചിക്കുന്നവരാണ് പലരും. പനിയും തലവേദനയും നിപയുടെ ലക്ഷണമാണെങ്കിലും നിപ പിടിപ്പെടില്ല. പനിയുടെ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ വൈദ്യചികിത്സ തേടുന്നതാണ് ഉചിതം. പനിക്കൊപ്പം തലവേദനയും ശക്തിയായ ക്ഷീണവും ചുമയുമൊക്കെ ഉള്ളവർ ചികിത്സ തേടാൻ വൈകരുത്.

3) രോഗിയെ പരിചരിക്കുന്നവർ രോഗം പരത്തുമെന്നതാണ് മറ്റൊരു മിഥ്യധാരണ. ഇത് ആദ്യഘട്ടത്തിൽ മാത്രമാണ് ശരി. നിപ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ജാഗ്രതയുടെ ഭാഗമായി പിപിഇ കിറ്റ് ധരിച്ചാകും ചികിത്സയും പരിചരണവുമൊക്കെ. അതുകൊണ്ട് തന്നെ വൈറസ് ശരീരത്തിൽ പ്രവേശിക്കില്ലെന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം. പിപിഇ കിറ്റ് ധരിക്കാതെയോ രോഗിയുടെ വസ്ത്രങ്ങളും മറ്റും ഉപയോഗിച്ചാലോ രോഗം പടരാൻ സാധ്യതയുണ്ട്.

4) മൃഗങ്ങളിൽ നിന്നാണ് രോഗം പടരുന്നതെന്ന് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് വീട്ടിൽ വളർത്തുന്ന കോഴിയും താറാവുമൊക്കെ രോഗം പരത്തുമെന്ന് കരുതരുത്. ചിക്കൻ കഴിച്ചാൽ നിപ ഉറപ്പ് എന്നാണ് പരക്കുന്ന വാർത്ത. എന്നാൽ ഇവ രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. വവ്വാലിന്റെ വിസർജ്യത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് രോഗാണു വ്യാപിക്കുന്നത്. വളർത്തുമൃഗങ്ങളുടെ ശരീരത്ത് സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്ന് പറയുന്നത് ജാഗ്രതയുടെ ഭാഗമായാണ്.

5) പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നതാണ് രോഗത്തിന് മുൻപേ പരക്കുന്ന മറ്റൊരു പൊള്ളായ വാർത്ത. പക്ഷിമൃഗാദികൾ കടിച്ചതും പൊട്ടിയതുമായ പഴങ്ങൾ കഴിക്കരുത്. മറ്റുള്ള പഴങ്ങൾ തൊലി കളഞ്ഞ് കഴിക്കാവുന്നതാണ്. നിലത്ത് വീണുകിടക്കുന്ന പഴങ്ങൾ കഴിക്കരുത്. പനി ഉള്ളവർ വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് രേഗശമനത്തിന് സഹായിക്കും.

ലക്ഷണങ്ങൾ

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാല് മുതൽ 14 ദിവസം വരെയാണ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയം. ചുമ, വയറുവേദന, മനംപിരട്ടൽ, ചർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്ന്-രണ്ടു് ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസകോശത്തേയും ബാധിച്ചേക്കാം.

പ്രതിരോധം

അസുഖം വന്നതിന് ശേഷമുള്ള ചികിത്സ മിക്കവരിലും സങ്കീർണമാണ്. അതുകൊണ്ട് തന്നെ പ്രതിരേധമാണ് പ്രധാനം. കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്‌ക്കിടയ്‌ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം, രോഗിയുമായി ഒരു മീറ്റർ ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്ത് നിന്നും അകലം പാലിക്കുകയും ചെയ്യുക, രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗത്തെ ചെറുത്ത് നിർത്താവുന്നതാണ്.

മാസ്‌ക്, ഗ്ലൗസ്, ഗൗൺ എന്നിവയൊക്കെ ഉൾപ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോൾ ഉപയോഗിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന എൻ-95 മാസ്‌ക് സഹായിക്കും. ശുശ്രൂഷയ്‌ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

 

 

Tags: Facts behind nipahNIPAH
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’; ജെ എസ് കെ തീയറ്ററുകളിലേക്ക്; ജൂലൈ 17 ന് റിലീസ് ചെയ്യും

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

Latest News

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies