'പച്ചമനുഷ്യൻ'; മൃഗങ്ങളുടെ കാവൽക്കാരൻ, പ്രകൃതിയുടെ പുത്രൻ; ആരാണ് കല്ലൂർ ബാലൻ, അറിയാം..
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘പച്ചമനുഷ്യൻ’; മൃഗങ്ങളുടെ കാവൽക്കാരൻ, പ്രകൃതിയുടെ പുത്രൻ; ആരാണ് കല്ലൂർ ബാലൻ, അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 05:15 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്! കരിമ്പനകളുടെ സ്വന്തം നാട്. പാലക്കാട്ടിൽ നിന്നും മങ്കരയിലേക്ക് വരുന്ന വഴി ഇടതൂർന്ന മരങ്ങൾ കാണുമ്പോൾ ഏതൊരാളുടെയും മനസ്സിലേക്ക് ഓടി വരുന്നത് ഒരേയൊരു മുഖം. നരച്ച താടി, തലയിൽ പച്ച റിബൺ കൊണ്ടൊരുക്കെട്ട്, വേഷവിധാനങ്ങളും പച്ച, ഇടതൂർന്ന വനത്തിൽ ഒറ്റപ്പെട്ടൊരുവീട്ടിൽ ഇങ്ങനെ ഒരു മനുഷ്യനെ കാണാം. ബാലേട്ടൻ! ജില്ലയിൽ കരിമ്പനകൾക്ക് വംശനാശം സംഭവിച്ചപ്പോൾ അവ നട്ടുപിടിപ്പിച്ചും പരിപാലിച്ചും തുടങ്ങിയതാണ് കല്ലൂർ ബാലന്റെ പ്രകൃതിയുമായുള്ള കൂട്ടുക്കെട്ട്. തന്റെ ആ സൗഹൃദം 73-ാം വയസ്സിലും കൈമോശം വരാതെ കാക്കുകയാണ് ബാലേട്ടൻ.

അദ്ദേഹത്തിന്റെ വീട്ടിൽ ആളുകളുടെ എണ്ണത്തിനെക്കാൾ അധികം വനത്തിലെ മൃഗങ്ങളാണെന്നു പറയാം. കുരങ്ങുകളും, കാട്ടുപന്നികളും, കാട്ടുകോഴികളും, മയിലും വിഹരിക്കുന്ന ഇടം. ഇവയെല്ലാം ബാലേട്ടന്റെ ചങ്ങാതിന്മാരാണ്. താൻ കഴിച്ചില്ലെങ്കിലും ഇവയെല്ലാം ഭക്ഷണം കഴിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ”കാട്ടു മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ തനിക്കെന്താ പ്രാന്താണോ, ഇത്രയധികം മരങ്ങൾ നട്ടുപിടിപ്പിച്ച് തനിക്കെന്താ ലാഭം” തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ അദ്ദേഹം നേരിടുമ്പോഴും തിരിച്ചു അവരോടൊക്കെ മറുപടിയായി പറയാൻ ബാലേട്ടന് ഒരേയൊരു കാര്യം മാത്രമേയുള്ളൂ.. ‘പ്രകൃതി ഉണ്ടെങ്കിലെ മനുഷ്യനുള്ളൂ’ എന്ന പച്ചപരമാർത്ഥമായ സത്യം.

തന്റെ ജീവിതയാത്രയിൽ 22 വർഷത്തിനിടയിൽ 20 ലക്ഷത്തിലധികം മരങ്ങളാണ് ഭൂമിക്കും വരുംതലമുറയ്‌ക്കുമായി അദ്ദേഹം നട്ടുപിടിപ്പിച്ചത്. ആ ജൈത്രയാത്ര ഇപ്പോഴും ബാലേട്ടൻ തുടർന്നു കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ പ്രാരംഭ കാലഘട്ടത്തിൽ പിതാവിന്റെ അബ്കാരി കച്ചവടം പിന്തുടർന്നായിരുന്നു കല്ലൂർബാലൻ ജീവിച്ചിരുന്നത്. താൻ തിരഞ്ഞെടുത്ത പാത നല്ലതല്ലെന്നും പ്രകൃതിയ്‌ക്കും സർവ്വചരാചരങ്ങൾക്കും തന്നെ കൊണ്ടാവുന്നത് ചെയ്യണമെന്ന ഉൾവിളിയുമാണ് സ്വാർത്ഥ ലാഭങ്ങൾക്കു പിന്നാലെ പായാതെ പച്ചയായ പാത തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വനത്തിലെ മൃഗങ്ങൾക്കായി കഴിക്കാൻ പഴങ്ങളും പച്ചക്കറിയും കൊണ്ടുവരാൻ അതിരാവിലെ ബാലേട്ടൻ പുറപ്പെടുമ്പോൾ അദ്ദേഹത്തിനായി പഴക്കച്ചവടക്കാർ ബാക്കി വന്ന പഴങ്ങളെല്ലാം മാറ്റി വെച്ചിരിക്കും. വേനൽക്കാലത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും ദാഹമകറ്റാൻ മഴക്കുഴികളും മലകളുടെ മുകളിലായി നിർമ്മിച്ചിട്ടുണ്ട്. പണ്ട് തരിശുഭൂമിയായി കിടന്നിരുന്ന ഇടങ്ങൾ ഇന്ന് ‘ പച്ച മനുഷ്യന്റെ’ പ്രയത്‌നത്താൽ ആനകളടക്കം വിഹരിക്കുന്ന കാടാണ്. ബാലേട്ടനു മരങ്ങൾ നൽകുന്നവർക്കായി അദ്ദേഹം സമ്മാനിക്കുന്നത് ഒരു നക്ഷത്ര വനം തന്നെയാണ്. ഓരോ വ്യക്തിയുടെയും നാളുകളാണ് ആ മരങ്ങൾക്കായി അദ്ദേഹം ഇട്ടിരിക്കുന്നത്. ആരൊക്കെ കുറ്റപ്പെടുത്തിയാലും പ്രകൃതി സംരംക്ഷണമാണ് തന്റെ ലക്ഷ്യമെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് കല്ലൂർ ബാലൻ എന്ന ‘ പച്ചമനുഷ്യൻ’.

മനുഷ്യന്റെ കയ്യേറ്റങ്ങൾ ഭൂമിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. അധികാരത്തിലും ആഡംബരത്തിലും അഭിരമിക്കുമ്പോൾ നമ്മൾ ചിന്തിക്കുന്നില്ല ഇന്ന് നാം നേരിടുന്നതു പോലൊരു പ്രളയം അല്ലെങ്കിൽ ആഗോളതാപനം മതി മാനവരാശിയെ തന്നെ ഇല്ലാതാക്കാൻ. കാലങ്ങൾ കടന്നു പോകും, ഇനിയും ഓരോ ഓസോൺ ദിനങ്ങൾ വന്നു പോകും എന്നാൽ മനുഷ്യനു ആഗോളതാപനത്തിൽ നിന്നും രക്ഷ നേടാനും ശുദ്ധവായു ശ്വസിക്കാനും ഇത്തരം പച്ചമനുഷ്യന്മാർ ഭൂമിയിക്കു രക്ഷയായി ഉണ്ടാവണം. ഭൂമിലെ നാമ്പുകൾ ഉണങ്ങാതെ കാത്തു സൂക്ഷിച്ചാൽ മാത്രമേ വരുംതലമുറയ്‌ക്കും ഇവിടെ വാസം സാധ്യമാകുകയുള്ളൂ എന്ന തിരിച്ചറിവാണ് ഇനി വേണ്ടത്.

Tags: SUBPacha manushyankallur balan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഓൺലൈൻ ഗെയിം അഡിക്റ്റ്; സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14കാരൻ; ഉപ്പളയിൽ വൻ ട്വിസ്റ്റ്

CPM അം​ഗീകരിച്ച ദേശഭക്തി​ഗാനങ്ങളുടെ ലിസ്റ്റ് പുറത്തുവിടൂ, ശിവൻകുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ചിരിച്ചുപോകും, നിയമസഭയിൽ ഡെസ്കിന് മുകളിലൂടെ നടന്നത് ആരും മറന്നിട്ടില്ലെന്ന് എൻ ഹരി

എന്താല്ലേ!!! 87 % ക്ഷേത്രഭൂമിയും കൈയേറി; 24,700 ഏക്കറിൽ ബാക്കിയുള്ളത് 3,100 ഏക്കർ മാത്രം; മലബാർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമ‍ർശിച്ച് നിയമസഭാസമിതി

അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം വളർന്നു; രാജ്യവും ലോകവും നമ്മുടെ നാടിനെ നോക്കി ആശ്ചര്യപ്പെടുന്നു: ഗൾഫിൽ നിന്നും മുഖ്യമന്ത്രി

“കുട്ടികളുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് സൈബറാക്രമണം നടക്കുന്നു”, ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ അധികൃതർ

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

Latest News

ഭീകരസംഘടനകളുമായി ബന്ധം: ജമ്മു കശ്മീരിൽ  മൂന്ന് സ‍ർക്കാർ ഡോക്ടർമാർ അറസ്റ്റിൽ; 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു

മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ

മഹാകവി വള്ളത്തോളിന്റെ 147-ാം ജന്മദിനം; കൊൽക്കത്തയിൽ പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിച്ചു, ഉദ്ഘാടനം ചെയ്ത് ​ഗവർണർ സി വി ആനന്തബോസ്

IS ഭീകരനും ബലാത്സം​ഗക്കേസ് പ്രതിക്കും ജയിലിൽ രാജകീയജീവിതം; സെല്ലിനുള്ളിൽ മദ്യക്കുപ്പികൾ, നൃത്തം ചെയ്ത് തടവുകാർ, ബെംഗളൂരു ജയിലിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മയക്കുമരുന്ന് കേസ്; ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറി ശ്രീകാന്ത്, വീണ്ടും ഇഡി സമൻസ്

‘റിസിൻ’ എന്ന വിഷവസ്തു ഉപയോ​ഗിച്ച് ഭീകരാക്രമണത്തിന് പദ്ധതി; ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; അഹമ്മദ് മൊഹിയുദ്ദീൻ എംബിബിഎസ് നേടിയത് ചൈനയിൽ നിന്നും

രാഹുലിന്റെ വോട്ട് ചോരി ആരോപണം, അനുവാദമില്ലാതെ തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്തതിൽ നിയമസഹായം തേടി ബ്രസീലിയൻ മോഡൽ

അടുത്ത തന്ത്രം…! പാർട്ടി പരിപാടിയിൽ വൈകിയെത്തിയതിന് ശിക്ഷ സ്വയം വാങ്ങി ; 10 പുഷ്അപ്പ് എടുത്ത് രാഹുലിന്റെ പ്രഹസനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies