റായ്പൂർ : ബ്യൂട്ടീഷ്യനായ 20 കാരിയുടെ കാമുകനായി 51 കാരൻ . ഛത്തീസ്ഗഢിലെ റായ്പൂരിലാണ് ലൗജിഹാദ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . 51 കാരനായ നബി ആലം ഖാനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത് . നബി ആലം ഖാൻ റായ്പൂരിൽ ഗ്രിൽ മേക്കറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമാണ് നബി ഖാൻ പെൺകുട്ടിയെ കണ്ടുമുട്ടിയത് . പെൺകുട്ടി റായ്പൂരിൽ തന്നെ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്നു. മാതാപിതാക്കൾ ദുർഗിലാണ് താമസിക്കുന്നത്, പെൺകുട്ടി റായ്പൂരിൽ നിന്നുള്ള പ്രദേശത്ത് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആലം ഖാൻ ഈ പെൺകുട്ടിയെ തന്നോടൊപ്പം ജോലി ചെയ്യാൻ പ്രേരിപ്പിച്ചു. വൈകാതെ ഇരുവരും തമ്മിൽ ചാറ്റിംഗും ആരംഭിച്ചു.
പ്രണയത്തിലായതിനു പിന്നാലെ നബി ഖാൻ യുവതിയ്‌ക്ക് മറ്റൊരു വാടക വീട് എടുത്ത് നൽകി . താമസം മാറിയതിനു പിന്നാലെ യുവതിയെ നബി ആലം ഖാൻ പീഡിപ്പിക്കുകയും ചെയ്തു . എതിർത്തപ്പോൾ വിവാഹവാഗ്ദാനം നൽകിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ യുവതിയെ മതം മാറ്റാനും ശ്രമം നടന്നു .യുവതി ഗർഭിണിയായതോടെ നബി ആലം ഖാൻ വിവരം തന്റെ ഭാര്യയോടും ,മക്കളോടും പറഞ്ഞു .
ഇവരാണ് സംഘമായെത്തി യുവതിയെ തല്ലിച്ചതച്ചത് .നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു . പീഡനം മടുത്ത പെൺകുട്ടി ഒടുവിൽ സഹിക്കവയ്യാതെ പോലീസിന്റെ സഹായം തേടി. ആലം ഖാനെതിരെയാണ് പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Comments