തൃശൂർ: കരുവന്നുർ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇ ഡി. തൃശൂർ സ്വദേശി അനിൽ കുമാർ ബിനാമി വായ്പയായി തട്ടിയത് 18.5 കോടി രൂപയാണെന്നും 8 വർഷമായി ഇയാൾ ഒളിവിലാണെന്നും ഇഡി വ്യക്തമാക്കി. തൃശൂരിൽ പല പേരുകളിൽ ഒളിവിൽ താമസിക്കുന്ന ഇയാൾക്ക് സഹായം ചെയ്യുന്നത് സിപിഎം നേതാക്കളാണ്. 500 കോടിയുടെ ഇടപാടാണ് ഇയാൾ കളളപ്പണക്കേസിൽ നടത്തിയത്. പല പ്രമുഖരുടെയും മാനേജർ മാത്രമായി പ്രവർത്തിക്കുന്ന ആളാണ് അനിൽകുമാറെന്നും ഇഡി പറഞ്ഞു.
അതേസമയം, കളളപ്പണക്കേസിൽ ഇഡി റെയ്ഡ് തുടരുന്ന അയ്യന്തോൾ സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ ഇടപാടുകാർ പിൻവലിക്കുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിശോധനകൾ.
Comments