ലക്‌നൗ: സവർക്കറിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശത്തിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുലിന് നോട്ടീസ്. ഉത്തർപ്രദേശിലെ ലക്‌നൗ കോടതിയുടേതാണ് നോട്ടീസ്. അഭിഭാഷകനായ നൃപേേ്രന്ദ പാണ്ഡേ സമർപ്പിച്ച ഹർജിയിലാണ് നടപടി.
ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ലക്‌നൗ സെഷൻസ് കോടതി നോട്ടീസ് അയച്ചത്. സവർക്കറിനെതിരായ പരാമർശത്തിൽ രാഹുലിന് എന്താണ് പറയാനുള്ളതെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നേരത്തെ പരാതിക്കാരനായ പാണ്ഡ്യേ എസിജെഎം കോടതിയിൽ സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാ ആവശ്യപ്പെട്ടിരുന്നു. പല വേദികളിൽ പലപ്പോഴായി രാഹുൽ വീർ സവർക്കറിനെതിരായി പരാമർശം നടത്തിയിരുന്നു. മാപ്പ് പറയാൻ താൻ സവർക്കറല്ല, ബ്രിട്ടീഷുകാരിൽ നിന്ന് പണം വാങ്ങി എന്ന് തുടങ്ങിയ തരത്തിലുള്ള പരാമർശങ്ങളാണ് കോൺഗ്രസ് എംപി നടത്തിയത്. സവർക്കറെ അപമാനിക്കുന്നുവെന്ന് കാണിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് പലയിടത്തും രാഹുലിനെതിരെ കേസെടുത്തിരുന്നു.















