കാഠ്മണ്ഡു: നേപ്പാളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു. ഇതില്‍ 89 പേര്‍ സ്ത്രീകളാണ്. 190 പേര്‍ക്ക് പരിക്കേറ്റു. അതിശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. ജാജര്‍കോട്ട്, റുകും ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഭൂചലനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
10 കിലോമീറ്റർ ആഴത്തിലാണ് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും രാത്രി ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലെല്ലാം ഭൂചലനമുണ്ടായതായി നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്.















