ഗാസ ആശുപത്രിയിലെ രോഗികളെ ഉൾപ്പെടെ 1,000 പേരെ ബന്ദികളാക്കിയ ഹമാസ് ഭീകരനെ വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ഹമാസിന്റെ കമാൻഡറായ അഹമ്മദ് സിയാനാണ് കൊല്ലപ്പെട്ടത്. അഹമ്മദ് സിയാം കൊല്ലപ്പെട്ടെന്ന വാർത്ത് അതീവ പ്രാധാന്യത്തൊടെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ആരാണ് അഹമ്മദ് സിയാം?
* ഒക്ടോബർ 7 ന്റെ ഹമാസിന്റെ ആക്രമണത്തിന് നേതൃത്വം കൊടുത്ത ഒരാളാണ് അഹമ്മദ് സിയാം. നാസർ റദ്വാൻ കമ്പനിയുടെ കമ്പനി കമാൻഡറായിരുന്നു ഇയാളെന്ന് ഐഡിഎഫ് റിപ്പോർട്ടിൽ പറയുന്നു.
* ഗാസ സിറ്റിയിലെ അൽ-ബുറാഖ് സ്കൂളിൽ ഒളിവിൽ കഴിയവെയാണ് അഹമ്മദ് സിയാമിനെയും മറ്റ് ഹമാസ് ഭീകരൻമാരെയും വ്യോമാക്രണത്തിലൂടെ ഇസ്രയേൽ സൈന്യം വധിച്ചത്.
* ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന് ഇയാളുടെ ഒളിത്താവളം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗിവാറ്റി ബ്രിഗേഡ് സൈനികരാണ് യുദ്ധ വിമാനം ഉപയോഗിച്ചുള്ള ആക്രണത്തിന് നേതൃത്വം നൽകിയത്.
* ഗാസയിലെ ഏക പീഡിയാട്രിക് ക്യാൻസർ വാർഡുള്ള ഗാസ സിറ്റിയിലെ അൽ-റാന്റിസി ഹോസ്പിറ്റലിൽ ആയിരത്തോളം സാധാരണക്കാരെ ബന്ദികളാക്കിയതായി ഐഡിഎഫിന് വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സിയാമിനെ വധിക്കാൻ ഇസ്രയേൽ സൈന്യം തീരുമാനമെടുത്തിരുന്നു.
* ഗാസ മുനമ്പിലെ സാധാരണക്കാരെയാണ് ഇയാൾ മനുഷ്യ കവചമായി ഉപയോഗിച്ചത്. ഹമാസ് രോഗികളെ പോലും മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് അഹമ്മദ് സയാമിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി. ആശുപത്രികളെ ഹമാസ് ഭീകരർ താവളങ്ങളായി ഉപയോഗിക്കുകയും അവയ്ക്ക് താഴെയുള്ള തുരങ്കങ്ങളിൽ ആയുധങ്ങൾ ഒളിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേൽ സൈന്യം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
IDF aircraft just struck Ahmed Siam, responsible for holding approximately 1,000 Gazan residents and patients hostage at the Rantisi Hospital, and preventing their evacuation southward.
Siam was a commander in Hamas’ Naser Radwan Company, and is another example of Hamas using… pic.twitter.com/RGJAISFjxL
— Israel Defense Forces (@IDF) November 11, 2023
ഒക്ടോബർ ഏഴിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയ നിരവധി ഹമാസ് ഭീകരരെ ഇസ്രായേൽ സൈന്യം ഇതിനകം തന്നെ വധിച്ചിട്ടുണ്ട്. അലി ഖാദി, മുതാസ് ഈദ്, സക്കറിയ അബു മഅമർ, ജോദ് അബു ഷ്മല, ബെലാൽ അൽഖദ്ര, മെറാദ് അബു മെറാദ് എന്നിവരുൾപ്പെടെയുള്ള ഭീകരരെ ഇസ്രായേൽ ഇല്ലാതാക്കിയിട്ടുണ്ട്.