കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ 2011 ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.
2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉൾപ്പെട്ടിട്ടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതോടെ പ്രതിഷേധവുമായി ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ രംഗത്ത് എത്തിയിരിക്കുകയാണ്.
2005 ഒക്ടോബര്‍ 25 നാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ പുതിയ ഉത്തരവ്. ഇതോടെ 6728 കുട്ടികളാണ് ദുരിതത്തിലാകുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണ് പുറത്താക്കുന്ന ഈ കുട്ടികൾ. സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
2011 ന് ശേഷവും ദുരിതബാധിതരായി നിരവധി കുട്ടികൾ ജനിച്ചിട്ടുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ആരോഗ്യവകുപ്പിന്റെ ഉത്തരവിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ദുരിതബാധിതർ പറയുന്നത്. ഉത്തരവ് എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.















