തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) വഹിച്ച പങ്ക് വളരെ വലുതെന്ന് കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. ഇന്ത്യയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകഘടകമാണ് വി.എസ്.എസ്.സിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ആദ്യമായൊരു റോക്കറ്റ് വിക്ഷേപിച്ചതിന്റെ 60-ാം വാർഷികത്തിൽ തന്നെ ചന്ദ്രയാൻ ദൗത്യം വിജയിച്ചതിന്റെ യാദൃശ്ചികതയെക്കുറിച്ചും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ 60-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Diamond Jubilee of India’s first Rocket Launch from #Thumba, Kerala in 1963, celebrated by organising a similar launch from same spot with countdown sounded by Dr Kale, veteran Scientist who had also sounded the first Rocket countdown in 1963 in presence of Vikram Sarabhai. #ISRO pic.twitter.com/eKujRZ4NP7
— Dr Jitendra Singh (@DrJitendraSingh) November 25, 2023
“>
Diamond Jubilee of India’s first Rocket Launch from #Thumba, Kerala in 1963, celebrated by organising a similar launch from same spot with countdown sounded by Dr Kale, veteran Scientist who had also sounded the first Rocket countdown in 1963 in presence of Vikram Sarabhai. #ISRO pic.twitter.com/eKujRZ4NP7
— Dr Jitendra Singh (@DrJitendraSingh) November 25, 2023
തന്റെ ഔദ്യോഗിക യാത്രകൾക്കിടയിൽ പലരും ഇസ്രോ ആഗോളതലത്തിൽ നൽകിയിട്ടുള്ള സംഭാവനകളെ പ്രകീർത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ബഹിരാകാശ രംഗത്തിന് പുറമേ ശാസ്ത്ര സാങ്കേതിക രംഗത്തും മറ്റ് വികസിത മേഖലകളിലും രാജ്യം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ അഭിമാനപൂർവമാണ് മറ്റു രാഷ്‌ട്രത്തലവന്മാർ പങ്കുവയ്‌ക്കുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.















