സെറിബൽ പാൾസി ബാധിച്ച് നടക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കണ്ണൂർ പീലാത്തറ സ്വദേശി റിസ്വാനയ്ക്ക് സഹായ ഹസ്തവുമായി നടൻ സുരേഷ് ഗോപി. 21-കാരിയുടെ ശസ്ത്രക്രിയ്ക്കായുള്ള മൂന്ന് ലക്ഷം രൂപ സുരേഷ് ഗോപി നൽകി.
മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കുള്ള മുഴുവൻ തുകയും അദ്ദേഹം അടച്ചതായി റിസ്വാനയെ വിളിച്ചറിയിച്ചു. തിരുവനന്തപുരത്ത് മകളുടെ കല്യാണത്തിന്റെ റിസപ്ഷനുള്ള ക്ഷണവും റിസ്വാനയ്ക്ക് ലഭിച്ചു. മോളെ രക്ഷപ്പെടുത്തനായി ചെയ്ത് തന്ന സഹായത്തിന് റിസ്വാനയുടെ ഉമ്മ സജ്ന നന്ദിയും അറിയിച്ചു. ഈ മാസം 11-നാണ് ചുവടുവെക്കുമെന്ന് ഉറപ്പുള്ള ശസ്ത്രക്രിയ.
വീടും സ്ഥലവും വിറ്റും പണം പലിശയ്ക്ക് കടം വാങ്ങിയാണ് സജ്ന മകളെ ചികിത്സിച്ചിരുന്നത്. മകൾ നടന്നു കിട്ടിയിട്ട് കണ്ണടയ്ക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. റിസ്വാനയ്ക്ക് ഇതുവരെ 13 ശസ്ത്രക്രിയകൾ കഴിഞ്ഞു. തുന്നൽ പണി കൊണ്ട് ലക്ഷങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാതെ വിഷമിക്കുന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി സഹായവുമായി എത്തിയത്.