കൊലക്കേസ് പ്രതി നിയമം പഠിച്ച് സ്വന്തം കേസ് നടത്തി; 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കൊലക്കേസ് പ്രതി നിയമം പഠിച്ച് സ്വന്തം കേസ് നടത്തി; 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 11:48 am IST
FacebookTwitterWhatsAppTelegram

ലക്നൗ: കുറ്റാരോപിതനായ ഒരു വ്യക്തി നിയമം പഠിച്ച് സ്വയം സ്വന്തം കേസ് കോടതിയിൽ വാദിച്ച്, 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി . ഉത്തർപ്രദേശിലെ ബാഗ് പത്ത് ജില്ലയിലാണ് ഈ സംഭവം.

അമിത് ചൗധരി എന്ന പേരുള്ള ഒരു ചെറുപ്പക്കാരനാണ് കഥയിലെ നായകൻ. 2011 ൽ അദ്ദേഹത്തിന് 18 വയസ്സുള്ളപ്പോൾ, ഒരു ബന്ധു വീടിന്റെ പരിസരത്ത് വച്ച് ഒരു കേസിൽ കുടുങ്ങുകയായിരുന്നു. അവിടെവച്ച് ഒരു ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് ജീവൻ നഷ്ടപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ കേസ് ആയിരുന്നു ഇത്. ഈ കേസിലെ 17 പ്രതികളിൽ ഒരാളായി അമിത് ചൗധരിയും ചേർക്കപ്പെട്ടു.

അന്ന് ബിരുദ വിദ്യാർഥിയായിരുന്നു അമിത്. കൊലപാതക കേസിൽപ്പെട്ടതോടുകൂടി അദ്ദേഹത്തിന്റെ പഠനം താറുമാറായി. ക്ലാസുകൾ അറ്റൻഡ് ചെയ്യാനോ പരീക്ഷയെഴുതാനോ കഴിയാതെ കുറെ കാലം ജയിലിൽ കഴിയേണ്ടി വന്നു. രണ്ടുവർഷത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിനുശേഷമാണ് സ്വന്തം കേസ് സ്വയം നേരിടണം എന്ന വാശി അദ്ദേഹത്തിനുണ്ടായത്. ഇതിനായി ആദ്യം ബിഎയും പിന്നീട് എൽഎൽബിയും ഒടുവിൽ എൽ എൽ എമ്മും പൂർത്തിയാക്കി. ഒടുവിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള ബാർ കൗൺസിൽ പരീക്ഷയും പാസായി.

അങ്ങനെ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള എല്ലാ യോഗ്യതയും പൂർത്തിയാക്കിയ ചൗധരി സ്വന്തം കേസിന്റെ ചുമതല ഏറ്റെടുത്തു. അമിത് ചൗധരി വാദിച്ച ഈ കേസിൽ അദ്ദേഹം അടക്കം 13 പേരെ വെറുതെ വിട്ടു. യഥാർത്ഥ കുറ്റവാളികൾ ആയിരുന്ന സുമിത്ത് കെയ്ൽ, നീതു, ധർമ്മേന്ദ്ര തുടങ്ങിയവർക്ക് ശിക്ഷ ലഭിച്ചു. സുമിത് കെയ്ൽ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ക്യാൻസർ ബാധിച്ച ധർമ്മേന്ദ്ര കേസിന്റെ വിധിക്ക് തൊട്ടുമുൻപ് മരിച്ചു..

വിദ്യാർത്ഥി ആയിരുന്നപ്പോൾ അമിത് ചൗധരിക്ക് സൈന്യത്തിൽ ചേരുക എന്നതായിരുന്നു ആഗ്രഹം. അതിനുവേണ്ടിയുള്ള പഠനവും ഒരുക്കങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു. പക്ഷേ വിധിയുടെ നിശ്ചയം മറ്റൊന്നായിരുന്നു. ഇപ്പോൾ താൻ കുറ്റവിമുക്തനായതിനാൽ, തന്നെപ്പോലെ തെറ്റായി ശിക്ഷിക്കപ്പട്ടും, വ്യാജമായി കേസിൽ കുടുങ്ങിയും ജയിലിൽ കഴിയുന്നവരെയും സഹായിക്കുവാൻ ഉള്ള സന്നദ്ധതയിലാണ് അദ്ദേഹം.

Tags: LLB
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies