കോഴിക്കോട്: വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും മറ്റ് വിവരങ്ങളും ചേർക്കാത്തതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് കമ്മീഷന്റെ ശിക്ഷ. ഇമ്പോസിഷൻ എഴുതിച്ചാണ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്. വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീമിന്റോതണ് ശിക്ഷാ നടപടി.
കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ വിവാരാകാശ ഓഫീസറായിരുന്ന ഇഗ്നേഷ്യസ് എം. ജോൺ, ബേപ്പൂർ പോർട്ട് ഓഫീസിലെ ഡയറക്ടറുടെ പിഎ അനിത സി എന്നിവരാണ് കമ്മീഷന് മുന്നിൽ നൂറ് പ്രാവശ്യം സ്വന്തം പേരും ഫോൺ നമ്പറും എഴുതിയത്. പേര് വെക്കാൻ മറന്നു പോയപ്പോയെന്ന് പറഞ്ഞപ്പോഴാണ് ഇവർക്ക് ഇമ്പോസിഷൻ നൽകിയത്. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരം നൽകാതാരിക്കാനാണ് പരമാവധി ഇവർ ശ്രമിച്ചതെന്നും കമ്മീഷൻ കണ്ടെത്തി. വടകര പോലീസ് സ്റ്റേഷനിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട എഫ്ഐആർ കോപ്പി നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു.
വിവരം നൽകുമ്പോൾ പേര് അറിയിക്കാത്ത ഓഫീസർമാർ ശിബാർഹമാണെന്ന് വിവരാവകാശ കമ്മീൽണർ എ. അബ്ദുൾ ഹക്കീം പറഞ്ഞു. വിവരാവകാശ ഓഫീസർ തനിക്ക് ലഭിച്ച അപേക്ഷകളിൽ അവശ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കിൽ അവിടേക്ക് അയച്ചുകൊടുക്കണം. ഇത്തരം അപേക്ഷകൾക്ക് അപേക്ഷാ ഫീസ് ഇല്ലാതെ വിവരങ്ങൾ ലഭ്യമാക്കണം. ഇപ്രകാരം അപേക്ഷ രണ്ടാമത്തെ ഓഫീസിലേക്ക് അയച്ചു നൽകാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസർമാരെ ചട്ടപ്രകാരം ശിക്ഷിക്കാൻ കമ്മീഷൻ തീരുമാനിച്ചതായും കമ്മീഷണർ പറഞ്ഞു.















